ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കൊവിഡ് നിരക്കുകൾ ഉയരാൻ കാരണം ഒമിക്രോൺ XBB.1.1.16 വകഭേദമാണെന്ന് ലോകാരോഗ്യ സംഘടന. വ്യാപന ശേഷിയും ഗുരുതരമാകാനുള്ള സാദ്ധ്യതയും കൂടുതലുള്ള ഈ വകഭേദത്തിന്റെ വ്യാപനത്തിൽ ജാഗ്രത അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് ടെക്നിക്കൽ ലീഡ് മരിയ വാൻ കെർഖോവ് അറിയിച്ചു.
ഇതിനകം 22 രാജ്യങ്ങളിലാണ് XBB.1.1.16 വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഒമിക്രോണിന്റെ അറുനൂറോളം ഉപവകഭേദങ്ങളാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിരിക്കുന്നത്.
അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം 2,994 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 16,354 ആണ്. രാജ്യത്ത് കൊവിഡ് വ്യാപനത്തിൽ മുൻനിരയിലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.
Discussion about this post