ന്യൂഡൽഹി: സ്റ്റേജ് തകർന്ന് കോൺഗ്രസ് നേതാക്കന്മാർക്ക് പരിക്ക്. ചത്തീസ്ഗഢിലെ ബിലാസ്പുറിലാണ് സംഭവം. രാഹിൽ ഗാന്ധിയെ ലോക്‌സഭ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച ടോർച്ച് റാലി പ്രതിഷേധ പരിപാടിക്കിടെയാണ് സ്റ്റേജ് തകർന്ന് നേതാക്കളും പ്രവർത്തകരും താഴെ വീണത്. വേദിയ്ക്ക് താങ്ങാവുന്നതിലും അപ്പുറം ആളുകൾ ഉണ്ടായതാണ് തകരാൻ കാരണം.
പാർട്ടി സംസ്ഥാന അദ്ധ്യക്ഷനും എംഎൽഎയുമായ മോഹൻ മാർക്കം അടക്കമുള്ളവരാണ് താഴെ വീണത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്. വേദിക്കു പിന്നിൽ കെട്ടിയ ബാനറും പ്ലക്കാർഡുകളും തകർന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്.
എംഎൽഎമാരായ ശൈലേഷ് പാണ്ഡെ, രശ്മി സിങ് ഉൾപ്പെടെയുള്ളവരും വേദിയിലുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എഐസിസി ജനറൽ സെക്രട്ടറി കുമാരി സെൽജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനശേഷം അദ്ദേഹം മടങ്ങിയതിനാൽ അപകടത്തിൽപ്പെട്ടില്ല.
Discussion about this post