ഗുവാഹട്ടി: രണ്ട് ദിവസത്തെ അസം സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു നാളെ തിരിക്കും. സംസ്ഥാനത്ത് എത്തുന്ന അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ കരുത്തുകളിൽ ഒന്നായ സുഖോയ് 30 എംകെഐ യുദ്ധ വിമാനത്തിൽ സഞ്ചരിക്കും. ഏപ്രിൽ 8ന് തേജസ്പൂർ എയർഫോഴ്‌സ് സ്‌റ്റേഷനിൽ നിന്നാണ് രാഷ്ട്രപതി യുദ്ധവിമാനത്തിൽ കയറുക.
‘ഗജ് ഉത്സവ്-2023’-ൽ പങ്കെടുക്കാനാണ് രാഷ്ട്രപതി അസമിലെത്തുന്നത്. ഏപ്രിൽ 7 ന് അവർ കാസരംഗ നാഷണൽ പാർക്കിൽ വച്ച് ഗജ് ഉത്സവ് 2023 ന് ഉദ്ഘാടനം ചെയ്യും. കാസിരംഗ ദേശീയ ഉദ്യാനം സന്ദർശിക്കുന്ന രാഷ്ട്രപതി ആന സഫാരിയിൽ പങ്കെടുക്കും.
ആനകളുടെ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ 1991-92- ൽ ആരംഭിച്ച പ്രൊജക്ട് എലിഫന്റ് പദ്ധതി 30 വർഷം പിന്നിടുന്നതിന്റെ ഭാഗമായിട്ടാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പരിസ്ഥിതി, വനം വകുപ്പുകൾ സംയുക്തമായാണ് ഗജ് ഉത്സവ് സംഘടിപ്പിക്കുന്നത്. കാട്ടാനകളുടെ സംരക്ഷണം ഉറുപ്പുവരുത്തുക, ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കുക, അവരുടെ വാസസ്ഥലങ്ങൾ സംരക്ഷിക്കുക എന്നിവയാണ് ഈ പരിപാടിയുടെ മുദ്രാവാക്യങ്ങൾ.
Discussion about this post