ജയ്പൂര്‍: നാല് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദു ആത്മീയ ആചാര്യൻമാർ നടത്തുന്ന സേവനം മിഷനറിമാർ ചെയ്യുന്നതിനേക്കാൾ കൂടുതലാണ്. എന്നാൽ രാജ്യത്തെ ബുദ്ധിജീവികൾ സേവനത്തെ കുറിച്ച് സംസാരിക്കുമ്പോൾ മിഷനറിമാരെ മാത്രം പരാമർശിക്കുന്നുവെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്.ആർഎസ്എസിന്റെ രാഷ്ട്രീയ സേവാ സംഗമം പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ ഒരു സമൂഹത്തിന്റെ രൂപീകരണത്തിലേക്ക് സേവന പ്രവർത്തനങ്ങൾ നമ്മെ നയിക്കുന്നു. സമൂഹത്തിലെ ഏതെങ്കിലും വിഭാഗത്തിന് അത് നിഷേധിക്കപ്പെടരുത്. രാജ്യത്തെ ഒരു വിഭാഗവും പിന്‍തള്ളപ്പെടരുത്, ദുര്‍ബലരാവരുത്. ഭാരതം വിശ്വഗുരു ആകണമെങ്കില്‍, എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവന്‍ എന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം, മോഹൻ ഭാഗവത് പറഞ്ഞു.
സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവിക പ്രകടനമാണ്.സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണ് സേവനം. ഈ അര്‍ത്ഥത്തില്‍ സേവനമാണ് സൗഹാര്‍ദ്ദത്തിന്റെ മാര്‍ഗ്ഗം.സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല, മോഹന്‍ ഭാഗവത് പറഞ്ഞു. ജയ്പൂരില്‍ നടക്കുന്ന മൂന്നാമത് സേവാ സംഗമത്തില്‍ രാജ്യത്തെ 800 ലധികം സന്നദ്ധ സേവന സംഘടനകളുടെ 3,000 പ്രതിനിധികള്‍ പങ്കെടുക്കുണ്ട്.വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം, എന്നീ വിഷയങ്ങളാണ് സേവാസംഗമത്തിൽ ചർച്ചചെയ്യുന്നത്.
Discussion about this post