പൂനെ: പ്രമുഖ രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌തെടുത്ത് അധിക്ഷേപകരമായ വീഡിയോകൾ ഉണ്ടാക്കുന്ന യുവാവിനെ പൂനെ പോലീസ് അറസ്റ്റ് ചെയ്തു. റാഞ്ചി സ്വദേശിയായ ഷമീം ജാവേദ് അൻസാരി(20) ആണ് അറസ്റ്റിലായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെയുള്ള പ്രമുഖ വ്യക്തികളുടെ ഫോട്ടോകളിൽ ഇയാൾ കൃത്രിമം കാണിക്കുകയും, ഈ ചിത്രങ്ങൾ ഉപയോഗിച്ച് സമൂഹമാദ്ധ്യമങ്ങളിൽ ആക്ഷേപകരമായ വീഡിയോകൾ ഉണ്ടാക്കുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. പൂനെയിലെ നിഡ്ഡി പോലീസ് സ്‌റ്റേഷനിൽ ബിജെപി നേതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഷമീം ഫോട്ടോകൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതായി എഫ്ഐആറിൽ പറയുന്നു. ഈ ചിത്രങ്ങൾ ഉപയോഗിച്ച് അധിക്ഷേപകരമായ വീഡിയോകളും ഇയാൾ ഉണ്ടാക്കിയിരുന്നു. രാഷ്ട്രീയക്കാരുടെ വീഡിയോകൾ ഉണ്ടാക്കിയ ശേഷം അവരുടെ അഭിപ്രായം എന്ന നിലയിൽ സ്വന്തം അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നതും ഇയാളുടെ പതിവായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Discussion about this post