ന്യൂഡൽഹി : ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് രാമായണ ട്രെയിൻ യാത്ര ആരംഭിച്ചു. ഏപ്രിൽ 7 ന് കേന്ദ്ര സാംസ്കാരിക വകുപ്പ് മന്ത്രി മീനാക്ഷി ലേഖി ട്രെയിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ശ്രീരാമനുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ വഴിയുള്ള രാമായണ സർക്യൂട്ട് ആണ് യാത്രയുടെ ലക്ഷ്യം.
അയോദ്ധ്യ, നന്ദിഗ്രാം, ജാനക്‌പൂർ, സിതാമർഹി, ബക്സർ, വാരാണസി, പ്രയാഗ് രാജ്, ശൃംഗ്‌വേർപൂർ, ചിത്രകൂട്, നാസിക്, ഹമ്പി, രാമേശ്വരം, ഭദ്രാചലം, നാഗ്‌പൂർ തുടങ്ങിയ സ്ഥലങ്ങളിലൂടെ 17 രാത്രിയും 18 പകലും നീണ്ടു നിൽക്കുന്ന യാത്രയാണിത്. ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനാണ് രാമായണ യാത്രക്ക് ഉപയോഗിക്കുന്നത്. പൂർണമായും എസി സംവിധാനമാണ് ട്രെയിനിൽ.
യാത്രക്കാർക്ക് സസ്യ ഭക്ഷണം ലഭ്യമാക്കാനായി പ്രത്യേക പാൻട്രികാർ സംവിധാനവും ട്രെയിനിൽ ഉണ്ട്. ടിവി, സിസിടിവി ക്യാമറകൾ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളും ട്രെയിനിൽ ലഭ്യമാക്കിയിട്ടുണ്ട്. ഗാസിയാബാദ്, അലിഗഡ്, തുണ്ട്ല, എട്ടാവ, കാൺപൂർ, ലക്നൗ എന്നീ സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാം. വിരംഗനിലക്ഷ്മിഭായി, ഗ്വാളിയോർ, ആഗ്ര, മഥുര സ്റ്റേഷനുകളിൽ ഇറങ്ങുകയും ചെയ്യാവുന്ന രീതിയിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്.
www.irctctourism.com എന്ന വെബ്സൈറ്റിൽ കയറിയാൽ വിശദവിവരങ്ങൾ ലഭിക്കും.വിവരങ്ങൾക്കായി 8287930734, 8287930297, 8287930484 എന്നീ മൊബൈൽ നമ്പരുകളും റെയിൽവേ നൽകിയിട്ടുണ്ട്.
Discussion about this post