ചെന്നൈ: തമിഴ്നാട്ടിലെ സേലം റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന് ലഭിച്ച വരവേൽപ്പിൽ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റേഷനിലേക്കെത്തുന്ന വന്ദേഭാരതിന് നേരെ ആൾക്കൂട്ടം പുഷ്പവൃഷ്ടി നടത്തുന്ന വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ” സേലത്ത് ഒരു ഗംഭീരമായ സ്വീകരണം ലഭിച്ചു. വന്ദേഭാരത് എത്തുന്ന പല സ്ഥലങ്ങളിലും ആളുകൾ ഇതുപോലെ സന്തോഷം പ്രകടിപ്പിക്കാറുണ്ട്. ഇന്ത്യയുടെ പല ഭാഗങ്ങളിലുമുള്ള ആളുകളുടെ അഭിമാനത്തെയാണ് വികാരത്തെയാണ് ഇത് കാണിക്കുന്നതെന്നും” അദ്ദേഹം വീഡിയോയ്‌ക്കൊപ്പം കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ചെന്നൈ-മൈസൂർ വന്ദേ ഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. ആറ് മണിക്കൂർ 10 മിനിട്ട് സമയമാണ് ഇരു നഗരങ്ങൾക്കുമിടയിൽ യാത്ര പൂർത്തിയാക്കാൻ വന്ദേഭാരതിന് വേണ്ടി വരുന്നത്. 495 കിലോമീറ്റർ ദൂരമാണ് ആറ് മണിക്കൂർ കൊണ്ട് പിന്നിടുന്നത്. തിരുപ്പൂർ, ഈറോഡ്, സേലം എന്നീ സ്ഥലങ്ങളിലാണ് ട്രെയിനിന് സ്റ്റോപ്പുള്ളത്. കോയമ്പത്തൂരിൽ നിന്ന് രാവിലെ ആറിന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 12.10ന് ചെന്നൈയിലെത്തും. തിരിച്ച് ചെന്നൈ സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2:20ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 8.30ന് കോയമ്പത്തൂരിലെത്തും. ബുധൻ ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ട്രെയിൻ സർവീസ് ഉണ്ടാകും.
ചെന്നൈ-കോയമ്പത്തൂർ വഴി സർവീസ് നടത്തുന്ന പുതിയ വന്ദേഭാരത് ട്രെയിനിന് എട്ട് കോച്ചുകളാണുള്ളത്. മറ്റ് വന്ദേഭാരത് ട്രെയിനുകളിലെല്ലാം 16 കോച്ചുകളാണ് ഉള്ളത്. കുറഞ്ഞ യാത്രക്കാരുള്ള റൂട്ടുകളിലും വന്ദേഭാരത് സർവീസ് ആരംഭിക്കുക എന്ന ലക്ഷ്യത്തിലാണ് 8 കോച്ചുകളുള്ള ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. ഒരു എക്‌സിക്യൂട്ടീവ് കോച്ചാണ് ട്രെയിനിൽ ഉള്ളത്. ഒരേസമയം 530 പേർക്ക് ഇതിൽ യാത്ര ചെയ്യാനാകും.
A spectacular welcome in Salem!
Such enthusiasm is common in different places the Vande Bharat Express reaches, showing the deep pride among the people of India. https://t.co/hHgj3no8vG
— Narendra Modi (@narendramodi) April 10, 2023
Discussion about this post