ലക്നൗ : യോഗി സർക്കാരിന്റെ ഭരണ മികവിനെ പ്രശംസിച്ച് കൊല്ലപ്പെട്ട ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിന്റെ കുടുംബം. യുപി സർക്കാരിന്റെ ഭരണത്തിന് കീഴിൽ മുസ്ലീമായ താൻ സുരക്ഷിതനാണെന്ന് ആതിഖിന്റെ ബന്ധു സീഷാൻ പറഞ്ഞു. ഗുണ്ടാ നേതാവിനെ അക്രമികൾ പരസ്യമായി വെടിവെച്ച് കൊലപ്പെടുത്തിയതിൽ യുപി സർക്കാരിനെതിരെ ശക്തമായ ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് സിഷാന്റെ വെളിപ്പെടുത്തൽ.
യുപിയിൽ ഇത്തരം സംഭവങ്ങൾ സാധാരണയാണെന്നാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചത്. എഐഎംഐഎം നേതാവ് അസദ്ദുദ്ദീൻ ഒവൈസിയും ഇതിനെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തി.ഗുണ്ടാ നേതാവായ ആതിഖിന് ഭാരത രത്ന നൽകണമെന്ന ആവശ്യങ്ങളും ഉയരുന്നുണ്ട്. ഇതിനിടെയാണ് ബന്ധുവിന്റെ നിർണായക വെളിപ്പെടുത്തൽ.
ഗുണ്ടാ നേതാവായിരുന്ന ആതിഖ് യുപിയിലെ ജനങ്ങൾക്ക് എന്നും ഒരു പേടിസ്വപ്നമായിരുന്നു. ഏറെ കാലം ക്രമിനലുകളെ അടക്കിഭരിച്ച ആതിഖിനെ, യോഗി ആദിത്യനാഥ് അധികാരത്തിലേറിയതോടെയാണ് ഒതുക്കാൻ ആരംഭിച്ചത്. ഉമേഷ് പാൽ കൊലക്കേസിൽ പ്രതികളിൽ ഭൂരിഭാഗവും രണ്ട് മാസത്തിനിടെ കൊല്ലപ്പെട്ടു. ഒരാളിപ്പോൾ ഒളിവിലാണ്.
Discussion about this post