ജോലി മടുക്കുന്നതിനെ തുടർന്ന് പലരും ജോലി മാറുന്നത് പതിവാണ്. എന്നാൽ അസിസ്റ്റന്റ് പ്രൊഫസർ ജോലിയിൽ നിന്ന് പിന്മാറി ചുമട്ടുതൊഴിലിലേക്ക് പോയാൽ എന്തായിരിക്കും അവസ്ഥ. ഹൈദരാബാദിലെ പ്രാന്തപ്രദേശമായ അബ്ദുള്ളപൂര്‍മെറ്റിലാണ് വിചിത്രമായ സംഭവം.
പ്രദേശത്തെ സ്വകാര്യ എന്‍ജിനീയറിങ്ങ് കോളേജിലെ അസിസ്റ്റന്‍റ് പ്രൊഫസറായ യുവാവിനെ ഏപ്രില്‍ 7 മുതലാണ് കോളേജ് ഹോസ്റ്റലില്‍ നിന്ന് കാണാതാകുന്നത്. തെലങ്കാനയിലെ ഖമ്മം ജില്ലയിലുള്ള സ്വന്തം നാട്ടിലേക്ക് പോയാതാകാം എന്നായിരുന്നു കോളേജ് അധികൃതര്‍ കരുതിയിരുന്നത്. വീട്ടിൽ അന്വേഷിച്ചെങ്കിലും ഇയാളെക്കുറിച്ചുളള വിവരങ്ങൾ ലഭിക്കാതെ വന്നതോടെ ഇവർ പരാതി നൽകുകയായിരുന്നു.
മുന്‍പും തങ്ങളെ അറിയിക്കാതെ ഇയാൾ വീടുവിട്ടിറങ്ങിയിട്ടുണ്ടെന്നും പിന്നീട് മാർക്കറ്റിൽ ചുമട്ടുതൊഴിലാളിയായി ജോലി നോക്കുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യുവാവ് അബ്ദുള്ളപൂർമെട്ടിലെ ഒരു പഴച്ചന്തയിൽ ചുമട്ടുതൊഴിലാളിയായി ജോലി ചെയ്യുന്നതായി കണ്ടെത്തി.
തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് വീട്ടുകാർക്ക് കൈമാറി. കുടുംബത്തോട് കൗൺസിലിംഗ് നടത്താൻ പോലീസ് നിർദ്ദേശിച്ചു
Discussion about this post