ലണ്ടൻ: പാക് വംശജരായ പുരുഷന്മാർ, പെൺകുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന പരാമർശത്തിൽ ഉറച്ച് നിന്ന് സുവെല്ല ബ്രേവർമാൻ. എല്ലാ പാക്-ബ്രിട്ടീഷ് പുരുഷന്മാരും ലൈംഗികാതിക്രമം നടത്തുന്നവരല്ലെന്നും, എന്നാൽ കേസുകളുടെ എണ്ണം വ്യക്തമാക്കുന്നതിനെ തള്ളിക്കളയാനാവില്ലെന്നും ബ്രിട്ടീഷ് ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു. നഗ്നസത്യങ്ങൾ എഹ്ങനെയാണ് വംശീയാധിക്ഷേപമാകുന്നതെന്ന് അവർ ചോദിച്ചു.
ദുർബലരായ വെള്ളക്കാരായ പെൺകുട്ടികളെ ബ്രിട്ടീഷ് പാകിസ്ഥാൻ ഗ്രൂമിംഗ് സംഘങ്ങൾ ലക്ഷ്യമിടുന്നു. എന്നാൽ ആളുകൾ കണ്ണടയ്ക്കുകയാണെന്ന് സുവെല്ല ബ്രോവർമാൻ കുറ്റപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ്-പാകിസ്താനികളെ വിമർശിച്ചാൽ വംശീയാധിക്ഷേപം നടത്തിയെന്ന് ആരോപിക്കുമെന്ന ഭയത്തിലാണ് സ്ഥാപനങ്ങളും സാമൂഹികപ്രവർത്തകരും സുരക്ഷാ ഏജൻസികളും ഇത്തരം കുറ്റകൃത്യങ്ങളോട് കണ്ണടയ്ക്കുന്നത്. എല്ലാവരും പൊളിറ്റിക്കലി കറക്ട് ആകാനാണ് നോക്കുന്നതെന്നും സുവെല്ല ബ്രേവർമാൻ കൂട്ടിച്ചേർത്തു.
വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിൽ പൊരുതുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യാൻ വേണ്ടി മാത്രമുള്ള നെറ്റ്വർക്കുകൾ പാകിസ്താൻ വംശജർക്കുണ്ട്. അവർ ഇത്തരം പെൺകുട്ടികളെ പിന്തുടരുകയും മയക്കുമരുന്ന നൽകി ബലാത്സംഗത്തിനിരയാക്കുകയും ചെയ്യുന്നു.
ചില വംശീയ ഗ്രൂപ്പുകളെപ്പറ്റിയുള്ള വിശദവിവരങ്ങൾ നമുക്ക് ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മൂല്യങ്ങളുമായി ഒരിക്കലും ഒത്തു പോകാത്തവരാണ് ബ്രിട്ടീഷ്-പാകിസ്താനി വംശജർ. സ്ത്രീകളെപ്പറ്റി വളരെ മോശം കാഴ്ചപ്പാടാണ് അവർ വച്ചുപുലർത്തുന്നതെന്ന് ബ്രേവർമാൻ ആരോപിച്ചു.











Discussion about this post