കൊച്ചി: 200 രൂപ നൽകി ഡ്രൈവിംഗ് ലൈസൻസ് സ്മാർട്ടാക്കാൻ അവസരം. ഏഴ് സുരക്ഷാ ക്രമീകരണങ്ങളോടെയുള്ള സ്മാർട്ട് ലൈസൻസ് ആണ് ഇപ്പോൾ നൽകുന്നത്. ഒരു വർഷം കഴിഞ്ഞാൽ ഇസ്മാർട്ട് ലൈസൻസ് ലഭിക്കണമെങ്കിൽ 1200 രൂപ നൽകേണ്ടി വരും. മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൈവശമുള്ള പഴയ ലൈസൻസ് ഇതിനായി തിരികെ നൽകേണ്ടതില്ല. പുതിയ ലൈസൻസ് വേണ്ടവർ ഓൺലൈനിൽ അപേക്ഷ നൽകിയാൽ മതിയാകും. പരിവാഹൻ വെബ്‌സൈറ്റ് വഴിയാണ് കാർഡ് മാറ്റിയെടുക്കാനുള്ള അപേക്ഷ നൽകാനാകുന്നത്. തപാൽ വഴിയാണ് പുതിയ ലൈസൻസ് വേണ്ടത് എന്നുണ്ടെങ്കിൽ തപാൽ ഫീസ് ആയി വരുന്ന നിശ്ചിത തുക കൂടി ഈ സമയത്ത് തന്നെ അടയ്‌ക്കേണ്ടി വരും.
ഒരു വർഷത്തിനുള്ളിൽ പുതിയ ലൈസൻസ് നേടിയില്ല എന്നുണ്ടെങ്കിൽ 1200 രൂപയാണ് നൽകേണ്ടി വരുന്നത്. സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറിയതിന് പുറമെ ഏഴ് സുരക്ഷാ ഫീച്ചറുകളാണ് പുതിയ പിവിസി പെറ്റ് ജി കാർഡിലുള്ള ലൈസൻസുകളിൽ ഉള്ളത്. സീരിയൽ നമ്പർ, യു.വി എംബ്ലം, ഗില്ലോച്ചെ പാറ്റേൺ, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്പ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കൽ വേരിയബിൾ ഇങ്ക്, ക്യൂ.ആർ. കോഡ് എന്നീ ഫീച്ചറുകളാണ് പുതിയ ലൈസൻസിൽ ഉണ്ടാവുക. ഭാവിയിൽ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും കാർഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാർഡ് രൂപത്തിലാണ് നൽകുന്നത്.
Discussion about this post