തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ അന്വേഷണത്തിലൂടെ യഥാർത്ഥ വസ്തുത പുറത്ത് വരണമെന്ന് പാളയം ഇമാം വി.പി.സുബൈദ് മൗലവി. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ്ഗാഹിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുസ്ലീം പേരുകാരനാണ് പ്രതിസ്ഥാനത്തുള്ളത്. ഇത് ഏറെ വേദന ഉണ്ടാക്കുന്ന കാര്യമാണ്. ഇത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ഇസ്ലാമിൽ ഇല്ലെന്നും സുഹൈബ് മൗലവി പറഞ്ഞു.
എല്ലാ മതങ്ങളും മനുഷ്യനെ പഠിപ്പിക്കുന്നത് സമാധാനമാണ്. ഇസ്ലാം ഒരു വരണ്ട മതമല്ല. കലയും ആഘോഷവും ചേർന്ന സർഗാത്മകതയാണ് ഇസ്ലാം മുന്നോട്ട് വയ്ക്കുന്നത്. മദ്യവും ലഹരിയും ഉപയോഗിച്ചുള്ള ആഘോഷങ്ങൾ വേണ്ട.
ഒരു മതവും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. ചരിത്രം വെട്ടിമാറ്റാനുള്ള ശ്രമങ്ങൾ ശരിയാണോ എന്ന് അധികാരികൾ ആലോചിക്കണം. മുഗളന്മാരുടെ ചരിത്രം ഗൗരവത്തിൽ പഠിക്കണം. വൈവിദ്ധ്യമുള്ള ചരിത്രത്തെ ഏക ശിലാത്മകമാക്കാനാണ് ചിലരുടെ ശ്രമം. എൻസിഇആർടി പുനർവിചിന്തനത്തിന് തയ്യാറാകണമെന്നും മൗലവി ആവശ്യപ്പെട്ടു.
Discussion about this post