മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. സൂപ്രണ്ടുമാർ ഉൾപ്പെടെ ഒൻപത് പേരെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിമാനത്താവളം വഴി സ്വർണം കടത്താൻ ഒത്താശ്ശ ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്.
പിരിച്ചുവിട്ട ജീവനക്കാരിൽ രണ്ട് സൂപ്രണ്ടുമാർ ഉൾപ്പെടുന്നു. ആശ എസ്, ഗണപതി പോറ്റി എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവർക്ക് പുറമേ ഇൻസ്‌പെക്ടർമാരയ യോഗേഷ്, യാസർ അറാഫത്ത്, സുദീർ കുമാർ, നരേഷ് ഗുലിയ, മിനിമോൾ എന്നിവർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. എച്ച്എച്ചുമാരായ അശോകൻ, ഫ്രാൻസിസ് എന്നിവരും ജോലി നഷ്ടമായവരിൽ ഉൾപ്പെടുന്നു.
സ്വർണക്കടത്തുകാരെ സഹായിച്ച സുപ്രണ്ട് സത്യമേന്ദ്ര സിംഗിനെതിരായ നടപടിയെന്ന നിലയിൽ ശമ്പള വർദ്ധനവ് തടഞ്ഞുവയ്ച്ചിട്ടുണ്ട്. മറ്റൊരു സൂപ്രണ്ട് ആയിരുന്നു കെഎം ജോസ് സർവ്വീസിൽ നിന്നും വിരമിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്വർണം കടത്ത് നടക്കുന്ന വിമാനത്താവളമാണ് കരിപ്പൂർ. ദിനം പ്രതി കോടികളുടെ സ്വർണമാണ് വിമാനത്താവളം വഴി കടത്തപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ചെറിയൊരു ഭാഗം മാത്രമേ പരിശോധനയിൽ പിടിക്കപ്പെടുന്നുള്ളൂ. ബാക്കിയുള്ള സ്വർണം കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കള്ളക്കടത്തു സംഘം കൊണ്ടുപോകുന്നത് എന്നാണ് സൂചന.
Discussion about this post