ഭോപ്പാൽ : ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികളിൽ ഒന്ന് കൂടി ചത്തു. കുനോ നാഷണൽ പാർക്കിലെത്തിച്ച ഉദയ് എന്ന ആൺ ചീറ്റപ്പുലിയാണ് അസുഖം ബാധിച്ച് ചികിത്സയിലിരിക്കെ ചത്തത്. മരണകാരണം കണ്ടെത്താനായിട്ടില്ലെന്ന് ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജെ എസ് ചൗഹാൻ പറഞ്ഞു. ഓട്ടോപ്‌സിക്ക് ശേഷമേ മരണകാരണം വ്യക്തമാകൂ.
ഇന്ന് രാവിലെ പതിവ് പരിശോധനയ്ക്കിടെ ചീറ്റപ്പുലിയെ ക്ഷീണിതനായ നിലയിൽ കാണപ്പെട്ടു. നടക്കുന്നതിനിടെ ഉദയ് കുഴഞ്ഞുവീഴുകയുമുണ്ടായി. തുടർന്ന് വിദഗ്ധരെത്തി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിച്ച എട്ട് ചീറ്റകളിൽ ഒരെണ്ണം നേരത്തെ ചത്തിരുന്നു. വൃക്ക സംബന്ധമായ അസുഖം കാരണം സാഷ എന്ന ചീറ്റ പുലിയാണ് ചത്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ആഫ്രിക്കയിലെ നമീബിയയിൽ നിന്ന് എത്തിച്ച എട്ട് ചീറ്റപ്പുലികളിൽ ഇനി ആറെണ്ണം മാത്രമേ ബാക്കിയുള്ളു.
അതേസമയം സിയായ എന്ന പെൺചീറ്റപ്പുലി നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നാണ് വിവരം.
Discussion about this post