പരീക്ഷാ ചോദ്യപേപ്പർ ചോർന്ന സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥനെ മർദ്ദിച്ചതിന് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമിളയെ കസ്റ്റഡിയിലെടുത്തു. തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ റിക്രൂട്ട്മെന്റ് പരീക്ഷകളുടെ ചോദ്യങ്ങൾ ചോർന്നെന്ന ആരോപണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ശർമിളയെ പോലീസ് തടഞ്ഞത്.
ഓഫീസിന് സമീപമെത്തിയ ശർമിളയുടെ കാർ തടയാൻ പോലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് ഇവർ പോലീസ് ഉദ്യോഗസ്ഥനെ തള്ളി മാറ്റുകയും അടിക്കുകയും ചെയ്തത്. ശർമ്മിള പോലീസുകാരനെ അടിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പോലീസുകാരനെ അടിച്ച ഉടനെ മറ്റ് പോലീസുകാർ ചേർന്ന് ശർമ്മിളയെ പിടിച്ച് മാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
പരീക്ഷകളുടെ ചോദ്യപേപ്പർ ചോർന്നെന്നാരോപിച്ച് തെലങ്കാനയിൽ കഴിഞ്ഞ കുറച്ച് ദിവസമായി വ്യാപക പ്രതിഷേധമാണ് നടന്ന് വരുന്നത്. 11ഓളം പേരെ ഇതുവരെ അറസ്റ്റ് ചെയ്തു. ചോദ്യപേപ്പർ ചോർച്ച ആരോപിക്കപ്പെട്ടതുൾപ്പെടെ മൂന്ന് പരീക്ഷകൾ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
#WATCH | YSRTP Chief YS Sharmila manhandles police personnel as she is being detained to prevent her from visiting SIT office over the TSPSC question paper leak case, in Hyderabad pic.twitter.com/StkI7AXkUJ
— ANI (@ANI) April 24, 2023
#WATCH | Telangana Police detains YSRTP Chief YS Sharmila and shifts her to the local police station. She was detained after police officials received information about her visiting SIT office over the TSPSC question paper leak case pic.twitter.com/n6VaYgRarx
— ANI (@ANI) April 24, 2023
Discussion about this post