ലക്‌നൗ: കൊല്ലപ്പെട്ട കൊടും കുറ്റവാളി അതീഖ് അഹമ്മദിനെയും സഹോദരനെയും പ്രകീർത്തിച്ച് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടയാൾ അറസ്റ്റിൽ. ബറേലിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജീവനക്കാരനായ രാജിക് അലിയാണ് അറസ്റ്റിലായത്. ഹിന്ദു സംഘടനാ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു ഇയാൾ അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും പ്രകീർത്തിച്ചുകൊണ്ട് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഇരുവർക്കും ധീര പരിവേഷം നൽകി കൊണ്ടായിരുന്നു പോസ്റ്റ്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നീക്കം ചെയ്യാൻ നിരവധി പേർ പറഞ്ഞു. എന്നാൽ ഇയാൾ വിസമ്മതിക്കുകയായിരുന്നു.
വ്യാപകമായി പ്രചരിച്ച പോസ്റ്റ് ഹിന്ദു സംഘടനാ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ പരാതി നൽകുകയായിരുന്നു. ബിത്താരി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, ഐടി നിയമത്തിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച അതീഖ് അഹമ്മദിന്റെ പ്രശംസിച്ച് ഒരു വിഭാഗം മസ്ജിദിന് മുൻപിൽ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാദ്ധ്യമത്തിൽ പ്രശംസ ഉയരുന്നത്. അതീഖ് അഹമ്മദിനെ അനുകൂലിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. നിലയിൽ രാജിക് അലി ജയിലിലാണ്.
ഏപ്രിൽ 15 നായിരുന്നു അതീഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. പരിശോധനയ്ക്ക് ശേഷം ആശുപത്രിയിൽ നിന്നും പോലീസ് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ മൂന്നംഗ സംഘം അതീഖിനെയും സഹോദരനെയും വെടിവച്ച് കൊല്ലുകയായിരുന്നു.
Discussion about this post