ന്യൂഡൽഹി: ദന്തേവാഡയിൽ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണത്തിൽ 11 ജവാന്മാർ വീരമൃത്യു വരിച്ച പശ്ചാത്തലത്തിൽ, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗേലിനോട് സ്ഥിതിഗതികൾ ആരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ടെലിഫോണിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച അമിത് ഷാ, കമ്മ്യൂണിസ്റ്റ് ഭീകരതയെ നേരിടാൻ കേന്ദ്ര സർക്കാർ എല്ലാവിധത്തിലുമുള്ള പിന്തുണയും ഉറപ്പ് നൽകുന്നതായി അറിയിച്ചു.
മാവോയിസ്റ്റ് വിരുദ്ധ ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ജവാന്മാർ സഞ്ചരിച്ച വാഹനത്തിന് നേരെ കമ്മ്യൂണിസ്റ്റ് ഭീകരർ ഐ ഇ ഡി ആക്രമണം നടത്തുകയായിരുന്നു. ഛത്തീസ്ഗഢ് പോലീസിന്റെ ഡി ആർ ജി കമാൻഡോ സംഘത്തിലെ 10 സൈനികരും ഡ്രൈവറുമാണ് വീരമൃത്യു വരിച്ചത്.
കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശക്തികേന്ദ്രമായ ദന്തേവാഡയിലെ അരൻപൂരിൽ വെച്ചായിരുന്നു ആക്രമണം. രഹസ്യ വിവരത്തെ തുടർന്ന് കമ്മ്യൂണിസ്റ്റ് ഭീകരവേട്ട നടത്തിയ ശേഷം തിരിച്ചു വരികയായിരുന്ന ജവാന്മാർ സഞ്ചരിച്ച വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ നിരവധി ജവാന്മാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post