ഛണ്ഡീഗഡ്:പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോർച്ചയിൽ ഒൻപത് മരണം. ശാരീരിക അവശതകൾ നേരിട്ടതിനെ തുടർന്ന് ഒൻപത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിയാസ്പുരയിലെ ഫാക്ടറിയിലാണ് വാതക ചോർച്ചയുണ്ടായത്.
പ്രദേശത്ത് രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്. എൻഡിആർഎഫിന്റെയും പോലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാ പ്രവർത്തനങ്ങൾ. ഫാക്ടറിയ്ക്കുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികളാണ് മരിച്ചത് എന്നാണ് സൂചന. ഇനിയും തൊഴിലാളികൾ ഫാക്ടറിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
മുൻ കരുതലിന്റെ ഭാഗമായി പ്രദേശവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. വാതകം ശ്വസിച്ച് സമീപവാസികൾക്കും ശാരീക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശം പോലീസ് വളഞ്ഞിരിക്കുകയാണ്. അഗ്നിശമന സേനാ അംഗങ്ങളും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post