ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും പുരാതനമായ സംസ്‌കാരങ്ങളിലൊന്നാണ് സിന്ധു നദീതട സംസ്‌കാരം. ആ കാലഘട്ടത്തിൽ താമസിച്ചിരുന്ന ആളുകൾ വിദ്യാഭ്യാസം, നഗര ആസൂത്രണം, ശുചിത്വം ഉൾപ്പെടെയുള്ള ഒരു പരിഷ്‌കൃത സംസ്‌കാരം അവിടെ വികസിപ്പിച്ചെടുത്തിരുന്നുവെന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. ഹാരപ്പയും മോഹൻജൊദാരോയും ഈ പുരാതന നാഗരികതയിൽ ഉണ്ടായിരുന്ന ഏറ്റവും പ്രശസ്തമായ നഗരങ്ങളാണ്. ഇത് കൂടാതെ ധോളവീര, ലോഥൽ, കാളിബംഗൻ, ബനാവാലി, രാഖിഗർഹി, സുർക്കോട്ടഡ, ചൻഹു ദാരോ, രൂപാർ തുടങ്ങി നിരവധി പ്രധാനപ്പെട്ട സ്ഥലങ്ങളും ഇവിടെ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. പ്രമുഖ വ്യവസായി ആനന്ദ മഹീന്ദ്രയാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്. നമ്മുടെ അതിപുരാതന കാലഘട്ടത്തെക്കുറിച്ച് ഒരു സിനിമ ചെയ്യുന്നത് പരിഗണിക്കുമോ എന്നാണ് ആർആർആർ സംവിധായകൻ എസ്എസ് രാജമൗസിലോട് അദ്ദേഹം ചോദിച്ചത്. ചരിത്രത്തെ സജീവമാക്കുകയും നമ്മുടെ ഭാവനയെ ഉണർത്തുകയും ചെയ്യുന്ന അതിശയകരമായ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. സിനിമയിലൂടെ ആ കാലഘട്ടത്തെക്കുറിച്ച് ആഗോള തലത്തിൽ ഒരു അവബോധം സൃഷ്ടിക്കാനാകും എന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.
Yes sir… While shooting for Magadheera in Dholavira, I saw a tree so ancient that It turned into a fossil. Thought of a film on the rise and fall of Indus valley civilization, narrated by that tree!!
Visited Pakistan few years later. Tried so hard to visit Mohenjodaro. Sadly,… https://t.co/j0PFLMSjEi
— rajamouli ss (@ssrajamouli) April 30, 2023
ഇതിന് പ്രതികരണവുമായി എസ്എസ് രാജമൗലിയും രംഗത്തെത്തി. ” ധോലവീരയിൽ മഗധീരയുടെ ഷൂട്ടിംഗ് നടക്കുമ്പോൾ, വളരെ പുരാതനമായ ഒരു മരം കണ്ടിരുന്നു. അത് ഫോസിലായി മാറിയിരുന്നു. ആ മരം വിവരിച്ചു കൊടുക്കുന്ന തരത്തിൽ സിന്ധുനദീതട സംസ്‌കാരത്തിന്റെ ഉയർച്ചയും തകർച്ചയും സംബന്ധിച്ച ഒരു സിനിമ അപ്പോൾ ചിന്തയിലേക്ക് വന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം പാകിസ്താൻ സന്ദർശിക്കാനിടയായി. അപ്പോൾ മോഹൻജദാരോ സന്ദർശിക്കാൻ ശ്രമിച്ചെങ്കിലും നിർഭാഗ്യവശാൽ, അനുമതി നിഷേധിക്കപ്പെട്ടു. ” രാജമൗലി പറഞ്ഞു.
Discussion about this post