തിരുവനന്തപുരം : ദി കേരള സ്റ്റോറി എന്ന സിനിമ നിരോധിക്കണം എന്ന ആവശ്യം പരിശോധിക്കേണ്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിനിമ നിരോധിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും ജനങ്ങളുടെ മാനസിക പ്രതിരോധമാണ് വേണ്ടത് എന്നും ഗോവിന്ദൻ പറഞ്ഞു. സർക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത് എന്നാണ് പാർട്ടി സെക്രട്ടറിയുടെ നിലപാട്.
കേരളത്തിലെ മതസൗഹാർദം തകർക്കാനുളള ശ്രമമാണിത് ഇത്. മതനിരപേക്ഷ സമൂഹം ഇതിനെ ശക്തമായി എതിർക്കണം. ഭരണകൂട സ്ഥാപനങ്ങൾ നിയന്ത്രിക്കുന്നത് ആർഎസ്എസാണെന്നും കേരളസ്റ്റോറി എന്ന സിനിമയ്ക്ക് പിന്നിൽ വർഗീയ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തെ അപകടകരമായ ഒരു തലത്തിലേക്ക് നീക്കാനാണ് സിനിമയിലൂടെ ശ്രമം നടക്കുന്നത്. കേരളാ സ്റ്റോറി എന്ന സിനിമ വർഗീയ കലാപത്തിലേക്ക് നയിക്കുന്നതാണ്. സംസ്ഥാനത്തെ ആരോഗ്യപരമായ ജീവിതത്തിന് ഗുണം ചെയ്യുന്ന ഒന്നല്ല കേരളാ സ്റ്റോറിയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Discussion about this post