ന്യൂഡൽഹി: ഇസ്ലാമിക് സ്‌റ്റേറ്റിനെയും അവരുടെ അജണ്ടയെയും പിന്തുണയ്ക്കുന്ന മമത ബാനർജിയുടെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നിലപാട് ചോദ്യം ചെയ്ത് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. ദ കേരള സ്‌റ്റോറി സിനിമയെച്ചൊല്ലിയുളള വിവാദങ്ങളിലാണ് അനുരാഗ് ഠാക്കൂറിന്റെ പ്രതികരണം.
ചിത്രത്തിന്റെ പ്രദർശനം വിലക്കിയ മമത ബാനർജിയുടെ നടപടി ശരിയല്ലെന്നും അനുരാഗ് ഠാക്കൂർ ഇന്ത്യ ടുഡേ ടിവിയോട് പ്രതികരിച്ചു. പ്രദർശനം വിലക്കിയതിലൂടെ ഇസ്ലാമിക് സ്റ്റേറ്റ് പോലുളള സംഘങ്ങൾക്ക് ഒപ്പമാണ് ഇവരെന്ന് വ്യക്തമാക്കുകയാണെന്ന് അനുരാഗ് ഠാക്കൂർ പറഞ്ഞു.
ബംഗാളിൽ കലാപം ഉണ്ടാകുമെന്ന വാദം ഉയർത്തിയാണ് സിനിമയുടെ പ്രദർശനം മമത ബാനർജി വിലക്കിയത്. എസ്ഡിപിഐ ഉൾപ്പെടെയുളള സംഘടനകൾ സംസ്ഥാനത്ത് ദ കേരള സ്റ്റോറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരം തീവ്രമതനിലപാടുകാർക്കുളള മമതയുടെ പിന്തുണയാണ് നടപടിയെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.
മമതയുടെ വിലക്കിനെതിരെ നിയമപരമായി നീങ്ങുമെന്ന് സിനിമയുടെ നിർമാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും സിനിമയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിരുന്നെങ്കിലും ഹൈക്കോടതി പ്രദർശനത്തിന് അനുമതി നൽകുകയായിരുന്നു.
Discussion about this post