ബംഗളൂരു: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ കർണാടകയിലെ ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സമ്മതിദാന അവകാശം ശരിയായി വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം. കർണാടകയിലെ ഓരോ ജനങ്ങളുടെയും സ്വപ്‌നം തന്റേത് കൂടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സമൂഹമാദ്ധ്യമത്തിൽ വീഡിയോയിലൂടെയായിരുന്നു പ്രധാനമന്ത്രി കർണാടകയിലെ ജനങ്ങൾക്കുള്ള സന്ദേശം പങ്കുവച്ചത്.
കർണാടകയിലെ ഓരോ ജനങ്ങളുടെയും സ്വപ്‌നം തന്റേത് കൂടിയാണ്. ഓരോ ജനങ്ങളുടെയും തീരുമാനം തന്റേത് കൂടിയാണ്. രാജ്യത്തിന്റെ സാമ്പത്തിക അഭിവൃദ്ധിയിൽ കർണാടകയ്ക്ക് വലിയ സ്ഥാനമാണ് ഉള്ളത്. ലോകത്തെ തന്നെ സമ്പന്ന രാജ്യങ്ങളിൽ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനമാണ്. കർണാടകയുടെ സാമ്പത്തിക അഭിവൃദ്ധിയാണ് ഈ നേട്ടത്തിലേക്ക് രാജ്യത്തെ നയിച്ചത് എന്നും പ്രധാനമന്ത്രി പറഞ്ഞു.
മൂന്നര വർഷമാണ് കർണാടക ബിജെപി ഭരിച്ചത്. കൊറോണ സമയത്ത് ഭരണം ബിജെപിയ്ക്കായിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ സംസ്ഥാനത്തിന് കഴിഞ്ഞു. തൊണ്ണൂറായിരം കോടി രൂപയുടെ വിദേശ നിക്ഷേപമാണ് സംസ്ഥാനത്ത് ഉണ്ടായത്. ബിജെപി സർക്കാരിന് മാത്രമേ ഇതിന് കഴിയുകയുള്ളൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
കർണാടകയുടെ വികസനത്തിന് വലിയ പ്രാധാന്യമാണ് ബിജെപി നൽകുന്നത്. നഗരങ്ങളിലെ അടിസ്ഥാന സൗകര്യവികസനം, ഗതാഗത സംവിധാനം, ജീവിത നിലവാരം എന്നിവയുടെ വികസനത്തിന് വേണ്ടിയായിരുന്നു ബിജെപിയുടെ പ്രയത്‌നം. സ്ത്രീകൾക്കും യുവാക്കൾക്കുമായി നിരവധി തൊഴിലവസരവും ബിജെപി തയ്യാറാക്കി. അതുകൊണ്ടുതന്നെ നിങ്ങളുടെ വിലയേറിയ ഓരോ വോട്ടും ശരിയായ രീതിയിൽ വിനിയോഗിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post