ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച സ്വര്‍ണ നിക്ഷേപ പദ്ധതിക്ക് നിക്ഷേപമായി കിട്ടിയത് 400 ഗ്രാം സ്വര്‍ണ്ണം. സ്വര്‍ണം ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പദ്ധതിയും ബോണ്ടാക്കി മാറ്റുന്ന പദ്ധതിയും നിലവില്‍ വന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ കിട്ടിയ നിക്ഷേപമാണിത്. ഏകദേശം 52 ലക്ഷം കോടി രൂപ മൂല്യം കണക്കാക്കുന്ന 20,000 ടണ്‍ സ്വര്‍ണം വീടുകളിലും ക്ഷേത്രങ്ങളിലുമായി ഉണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.
വീട്ടിലും ക്ഷേത്രങ്ങളിലും ബാങ്ക് ലോക്കറിലുമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പദ്ധതിയില്‍ നിക്ഷേപിച്ച് പലിശ നേടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തത്. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യുത്പാദനപരമല്ലാതെ വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയിലെത്തിക്കുകയും അതുവഴി സ്വര്‍ണ ഇറക്കുമതി കുറയ്ക്കുകയുമായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടത്.
സ്വര്‍ണ്ണ നിക്ഷേപ പദ്ധതി പ്രകാരം 400 ഗ്രാം സ്വര്‍ണ്ണമാണ് ഇതുവരെ നിക്ഷേപമായി കിട്ടിയിട്ടുള്ളത്. 13000 ത്തോളം ബി.ഐ.എസ് ജ്വല്ലറി ഉടമകള്‍ കളക്ഷന്‍ ഏജന്റുകളായാല് ഈ പദ്ധതി നന്നായി മുന്നോട്ട് പോകുമെന്ന് ജെം ആന്‍ഡ് ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന് കൗണ്‍സില്‍ ചെയര്മാന് അനില്‍ സന്ഘ് വാള് പറഞ്ഞു.
സ്വര്‍ണം പണമാക്കല്‍ പദ്ധതിപ്രകാരം ലഭിക്കുന്ന ആഭരണങ്ങള്‍ ഉരുക്കി നാണയമാക്കാനായിരുന്നു പരിപാടി. വീടുകളിലും സ്ഥാപനങ്ങളിലും പ്രത്യുത്പാദനപരമല്ലാതെ വെറുതെയിരിക്കുന്ന സ്വര്‍ണം ഇത്തരത്തില്‍ വിപണിയിലെത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടിയത്. സ്വര്‍ണം പണമാക്കല്‍ പദ്ധതിയനുസരിച്ച് ഏതു രൂപത്തിലുള്ള സ്വര്‍ണവും സ്വര്‍ണ നിക്ഷേപ അക്കൗണ്ട് തുറന്ന് ബാങ്കില്‍ നിക്ഷേപിക്കാം.
കുറഞ്ഞ നിക്ഷേപം 30 ഗ്രാമാണ്. ഒന്നു മുതല്‍ പതിനഞ്ച് വര്‍ഷമായിരിക്കും കാലാവധി. പണമായി മാത്രമേ തിരിച്ചെടുക്കാനാകൂ. തിരിച്ചെടുക്കുന്ന സമയത്തെ സ്വര്‍ണത്തിന്റെ വിലയനുസരിച്ചാണ് പലിശ കണക്കാക്കുക.
സ്വര്‍ണം വാങ്ങുന്നത് നിക്ഷേപമാക്കി മാറ്റുകയാണ് ബോണ്ട് പദ്ധതിയുടെ ലക്ഷ്യം. ഇതില്‍ 5, 10, 50, 100 ഗ്രാമിന്റെ സ്വര്‍ണ ബോണ്ടുകള്‍ വാങ്ങാം. അഞ്ചു മുതല്‍ ഏഴു വര്‍ഷം വരെയായിരിക്കും കാലാവധി. നിക്ഷേപ സമയത്തെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പലിശ നിര്‍ണയിക്കുക.
Discussion about this post