മോഖ ചുഴലിക്കാറ്റ് അതി തീവ്ര ചുഴലിക്കാറ്റായി; ഞായറാഴ്ചയോടെ ബംഗ്ലാദേശ്-മ്യാന്മർ തീരം തൊടും. ബംഗ്‌ളാദേശിലെ കോക്‌സ്ബസാറിന് സമീപം കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. മണിക്കൂറിൽ 175 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നാണ് പ്രവചനം. മോഖ കേരളത്തെ നേരിട്ട് ബാധിക്കുന്നില്ലെങ്കിലും മഴയ്ക്ക് കാരണമാകും. വരുന്ന അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ, കാറ്റ്, ഇടിമിന്നൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.
നിലവിൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടില്ല. എന്നാൽ വടക്കൻ ജില്ലകളിലും തെക്കൻ ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കിഴക്കൻ മേഖലകളിൽ വലിയ തോതിൽ മഴയ്ക്ക് സാധ്യതയുണ്ട്. 14ാം തിയതിയോടെ മോഖ ചുഴലിക്കാറ്റിന്റെ ശക്തി കുറയും. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Discussion about this post