തിരുവനന്തപുരം: റൂറൽ ആശുപത്രികളിൽ നൈറ്റ് ഡ്യൂട്ടിയിൽ നിന്നും ഹൗസ് സർജന്മാരെ ഒഴിവാക്കാൻ തീരുമാനം. പിജി വിദ്യാർത്ഥികൾ ഹൗസ് സർജന്മാർ എന്നിവരുടെ സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയ്‌ക്കൊടുവിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്. അതേസമയം പി.ജി ഡോക്ടർമാർ തുടരുന്ന സമരം താത്കാലികമായി പിൻവലിച്ചു.
സെക്യൂരിറ്റി ഓഡിറ്റ് നടത്തി സുരക്ഷ ഉറപ്പാക്കുന്നതുവരെയാകും രാത്രി ഡ്യൂട്ടിയിൽ നിന്നും ഹൗസ് സർജന്മാരെ ഒഴിവാക്കുക. ഇവരുടെ ജോലി നിർവചിച്ച് മാർഗരേഖ പുറപ്പെടുവിക്കും.
പി ജി വിദ്യാർത്ഥികളുടെ പരാതി പരിഹരിക്കാൻ മെഡിക്കൽ സ്ഥാപിക്കാൻ തീരുമാനമായിട്ടുണ്ട്. ആരോഗ്യ സെക്രട്ടറി ഇതിന് മേൽനോട്ടം വഹിക്കും.
ആരോഗ്യമന്ത്രിയുമായായിരുന്നു സമരം ചെയ്യുന്ന പിജി ഡോക്ടർമാർ ചർച്ച നടത്തിയത്. ചർച്ചയിൽ ഇവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഇതോടെയാണ് ഡോക്ടർമാർ സമരം പിൻവലിച്ചത്. ഇന്ന് വൈകീട്ട് മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും. എന്നാൽ ഒപി ബഹിഷ്‌കരണം തുടരാനാണ് തീരുമാനം.
Discussion about this post