ലഖ്നൗ : ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു സീറ്റിലും വിജയിച്ച് എൻ.ഡി.എ സഖ്യകക്ഷിയായ അപ്‌നാ ദൾ. സുർ നിയമസഭാ മണ്ഡലത്തിൽ സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥിയായ അനുരാധ ചൗഹാനെ എൻ.ഡി.എ സ്ഥാനാർത്ഥി ഷഫീഖ് അഹമ്മദ് ആണ് പരാജയപ്പെടുത്തിയത്. മുസ്ലിം സമുദായത്തിൽ നിന്നുള്ള ആദ്യ എൻ.ഡി.എ-എം.എൽ.എ ആണ് ഷഫീഖ് അഹമ്മദ്.
കഴിഞ്ഞ ഫെബ്രുവരിയിൽ അസം ഖാന്റെ മകൻ അയോഗ്യനായതോടെയാണ് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചത്. ക്രിമിനൽ കേസിൽ ശിക്ഷ ലഭിച്ചതോടെയാണ് അസം ഖാന്റെ മകൻ അബ്ദുള്ള അസം അയോഗ്യനായത്. ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റൊരു മണ്ഡലമായ ഛാൻബേയിലും അപ്‌നാദൾ തന്നെ വിജയിച്ചു.
നേരത്തെ രാംപൂർ ലോക്സഭ സീറ്റും രാംപൂർ നിയമസഭ സീറ്റും ബിജെപി നേടിയിരുന്നു. അസം ഖാൻ അയോഗ്യനാക്കപ്പെട്ടതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഘനശ്യാം സിംഗ് ലോധിയാണ് ലോക്സഭ സീറ്റിൽ വിജയിച്ചത്. നിയമസഭ സീറ്റിൽ ആകാശ് സക്സേനയും വിജയിച്ചു. ഇതോടെ അസംഖാന്റെ തട്ടകങ്ങളിൽ ശക്തമായ കടന്നുകയറ്റമാണ് ബിജെപി നടത്തിയത്.
Discussion about this post