കർണ്ണാടക ഇലക്ഷൻ ഒരു തിരിച്ചറിവിന്റെ തുടക്കമാണ്. ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് സർവ്വരും പ്രതീക്ഷിക്കുന്ന ചിലതുണ്ട്. വാജ്പേയി തൊട്ട് യോഗി ആദിത്യനാഥ് വരെ ആളുകളുടെ മുന്നിൽ ഒരു പാഠമായി നിൽപ്പുണ്ട്. അതിലൊക്കെ ബിജെപി പരാജയപ്പെട്ടൂ എന്നതൊരു യാതാർഥ്യമാണ്. ഇവീഎം നെ പഴി ചാരാനും തോറ്റതു ജനങ്ങളാണ് എന്ന് പറയാനും ഒന്നും മിനക്കെടാതെ എന്തുകൊണ്ട് ബിജെപി പരാജയപ്പെട്ടൂ എന്ന ചോദ്യത്തിനു ഒരു ഉത്തരം തേടുകയാണ് ഇവിടെ.
ബിജെപി ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും നിയമസഭാ ഇലക്ഷനിൽ കോൺഗ്രസ്സിനെക്കാൾ വോട്ട് നേടിയിട്ടൂള്ള ഒരു സംസ്ഥാനമല്ല കർണ്ണാടക. ചരിത്രപരമായിത്തന്നെ കർണ്ണാടകയിലെ ഏറ്റവും വലിയ പാർട്ടി കോൺഗ്രസ്സാണ്.
2018: ബിജെപി- 36.22%, കോൺഗ്രസ്-38.04%, ജെ .ഡി.എസ് -18.36%
2013: ബിജെപി- 19.89%, കോൺഗ്രസ്-36.59%, ജെ .ഡി.എസ് -20.19%
2008: ബിജെപി- 33.86%, കോൺഗ്രസ്-34.76%, ജെ .ഡി.എസ് -18.96%
മുകളിലെ ഡേറ്റയിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്. എന്നാൽ ബിജെപിക്ക് അനുകൂലമായിരുന്ന ഘടകം ത്രികോണ മത്സരമാണ്. സ്ഥിരമായി 18-20% വോട്ട് നേടിയിരുന്ന JDS ഇത്തവണ തകർന്നടിഞ്ഞു. കൂട്ടത്തിൽ അത് ബിജെപിയേയും കടപുഴക്കി.
ഇത്തവണത്തെ വോട്ടിങ്ങ് ശതമാനം
ബിജെപി- 36%, കോൺഗ്രസ്-42.88%, ജെ .ഡി.എസ്-13.29%
കോൺഗ്രസ്സിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം വളരെ മികച്ചതായിരുന്നു. ലോക്സഭാ ഇലക്ഷനു മുൻപ് കർണ്ണാടകയും രാജസ്ഥാനും കൂടി നഷ്ടപ്പെടുന്നത് കോൺഗ്രസ്സിനു തന്നെ അവസാനമായേനെ. ഇത്തവണ കോൺഗ്രസ് ചെയ്തത് ഈ കാര്യങ്ങളാണ്
1. രാഹുലിനെ പ്രചാരണത്തിൽ നിന്ന് ഒഴിവാക്കി സിദ്ധരാമയ്യയും ശിവകുമാറും പ്രചാരണം ഏറ്റെടുത്തു.
2.40% സർക്കാർ എന്നൊരു ടാഗ് ലൈൻ ഉണ്ടാക്കി അതുമായി ജനങ്ങളെ കണ്ടു
3.ഫ്രീബീസ് ധാരളമായി വാഗ്ദാനം ചെയ്തു
4.മുസ്ളീം കൺസോളിഡേഷൻ തങ്ങൾക്ക് അനുകൂലമാകുന്ന രീതിയിൽ മാറ്റിയെടുത്തു
അതെസമയം ബിജെപിയാവട്ടെ ആകെ ഇമേജ് തകർന്ന അവസ്ഥയിലും ആയിരുന്നു. കർണ്ണാടക ബിജെപിക്ക് രണ്ട് പ്രശ്നങ്ങളാണ് പൊതുവെ ഉണ്ടായിരുന്നത്, അഴിമതി ആരോപണങ്ങളും കുടുംബ രാഷ്ട്രീയവും. ഇതു രണ്ടും ബിജെപിയുടെ ആദർശങ്ങൾക്ക് നിരക്കാത്തതാണ്. യദ്യുരപ്പയെ മാറ്റി പുതിയൊരു മുഖ്യമന്ത്രിയെ കൊണ്ടുവന്നെങ്കിലും ജാതി സമവാക്യം അവിടെയും വില്ലനായി. 2008 ഇൽ ജെഡിഎസ് ഇൽ നിന്നും ബിജെപിയിലെത്തിയ ബസവരാജ് ബൊമ്മൈ ലിംഗായത്ത് എന്നൊരൊറ്റ പരിഗണനയിലാണ് മുഖ്യമന്ത്രിയാകുന്നത്. അതും പരാജയപ്പെട്ടൂ! സ്ഥാനാർഥി നിർണ്ണയത്തിൽ പുതുമുഖങ്ങൾക്ക് അവസരം കൊടുക്കണം എന്നും ഒരു കുടുംബത്തിൽ നിന്നും ഒന്നിലധികം പേർ മത്സരിക്കരുത് എന്നും മോദി നിർദേശിച്ചു. ഇതോടെ പലരും പാർട്ടി വിട്ടൂ, ചിലർ റിബലുകളായി. അതിനൊപ്പം ബുർഖ വിവാദത്തിൽ മുസ്ലീം സമൂഹം ഒറ്റക്കെട്ടായി ബിജെപിക്ക് എതിരെ നിന്നു.
ബിജെപിയുടെ കോർ വോട്ടുകൾ ബിജെപിക്കു തന്നെ കിട്ടി. മുകളിലെ ഡേറ്റ നോക്കിയാൽ കാണാം കർണ്ണാടകത്തിലെ വോട്ടിങ്ങ് ഷെയർ പ്രകാരം ബിജെപിയുടെ എറ്റവും മികച്ച പ്രകടനം തന്നെയാണിത്. പക്ഷെ ജനതാദളിന്റെ മുസ്ലീം വോട്ടൂ ഷെയർ മുഴുവനായി കോൺഗ്രസ്സിനു പോയി എന്നു വേണം അനുമാനിക്കാൻ. ജനതാദൾ നിർത്തിയ 23 മുസ്ലീം സ്ഥാനാർഥികൾ മുഴുവൻ തോറ്റു. എന്തായാലും കർണ്ണാടക ബിജെപിക്ക് ഈ പരാജയം ഒരു പാഠമാകട്ടേ, ഇന്നു വരെയും ഭരണത്തുടർച്ച ആർക്കും നൽകാത്ത സംസ്ഥാനമാണ് കർണ്ണാടക. 2028 ഇലെ ഇലക്ഷനു വേണ്ടി ചിട്ടയായി തയ്യാറെടുപ്പുകൾ നടത്തി ജനങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ തന്നെ ബിജെപി തിരികെ വരും എന്നും പ്രതീക്ഷിക്കാം.
വാൽക്കഷണം: 2018 ഇൽ 0.22% വോട്ട് നേടിയ സിപിഐഎം ഇത്തവണ 0.06% നേടി മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
Discussion about this post