ഹിരോഷിമ : ഇന്ത്യയിൽ നടക്കുന്ന ഭീകരാക്രമണങ്ങൾക്കെതിരെ ശക്തമായി അപലപിച്ച് ക്വാഡ് നേതാക്കൾ. യുഎസ്, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ജി 7 ഉച്ചകോടിയുടെ ഭാഗമായി ജപ്പാനിലെ ഹിരോഷിമയിലാണ് യോഗം നടന്നത്. ഇന്ത്യയിൽ നടക്കുന്ന ഭീകരതയെയും തീവ്രവാദ ആക്രമണങ്ങളെയും തങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് ക്വാഡ് നേതാക്കൾ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്. ജപ്പാൻ പ്രധാനമന്ത്രി കിഷിദ ഫ്യൂമിയോ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. ” അതിർത്തി കടന്നുള്ള ഭീകരതയെയും തീവ്രവാദത്തെയും അപലപിക്കുന്നു. ഇതിനെതിയുള്ള അന്താരാഷ്ട്ര സഹകരണത്തിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി തീവ്രവാദത്തെയും ഭീഷണികളെയും കണ്ടെത്താനും അത് തടയാനും അതിനെതിര പ്രവർത്തിക്കാനും ഒന്നിച്ച് പ്രവർത്തിക്കും” എന്ന് നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.
പഠാൻകോട്ട് ആക്രമണത്തിനെതിരെയും മുംബൈയിലെ 26/11 ഭീകരാക്രമണത്തിനെതിരെയും ശക്തമായി അപലപിച്ചു. ഇത്തരം ഭീകരാക്രമങ്ങളിലെ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
2024 ലെ ക്വാഡ് ഉച്ചകോടി ഇന്ത്യയിൽ വെച്ച് സംഘടിപ്പിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോളതലത്തിലുള്ള നന്മ, ജനങ്ങളുടെ ക്ഷേമം, അഭിവൃദ്ധി, സമാധാനം എന്നിവയ്ക്കായി ക്വാഡ് സഖ്യം ശ്രമം തുടരും എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post