ശ്രീനഗർ: ജി 20 ഉച്ചകോടിയ്ക്ക് ജമ്മുകശ്മീരും വേദിയാവുമെന്ന് പ്രഖ്യാപിച്ച നാൾ മപതൽ ഏത് വിധേനയും പരിപാടിയ്ക്ക് ഭംഗം വരുത്തണമെന്ന ആലോചനയാണ് പാകിസ്താന്. ചൈനയും പിന്തുണ പ്രഖ്യാപിച്ചതോടെ ഭീകരരെ അടക്കം കൂട്ടുപിടിച്ചാണ് പാകിസ്താന്റെ നീക്കങ്ങൾ.
ശ്രീനഗറിലെ പരിപാടിയോട് അനുബന്ധിച്ച് സുരക്ഷ ഒരുക്കുന്ന സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിച്ച് പാകിസ്താനെ അറിയിച്ചു കൊണ്ടിരുന്ന ഭീകരനെ എൻഐഎ പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ. ജെയ്‌ഷെ മുഹമ്മദ് ഭീകരനായ മുഹമ്മദ് ഉബൈദ് മാലിക്കിനെയാണ് എൻഐ പിടികൂടിയത്. ശ്രീനഗറിലെ സുരക്ഷാ വിന്യാസത്തെ കുറിച്ചാണ് വിവരങ്ങൾ ചോർത്തി നൽകിയിരുന്നത്.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷെ ഇഎം കമാൻഡറുമായി മാലിക് നിരന്തരം ബന്ധപ്പെട്ടിരുന്നു. സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കത്തെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ പാകിസ്ഥാൻ ആസ്ഥാനമായുള്ള കമാൻഡർക്ക് ഇയാൾ കൈമാറുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.ഭീകരനിൽ നിന്ന് ചില രേഖകളും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ലഖുരേഖകളും കണ്ടെത്തി.
Discussion about this post