ഭോപ്പാൽ : ആർഎസ്എസിനെയും ബജ്‌റംഗ് ദളിനെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലഘുലേഖകൾ വിതരണം ചെയ്ത് മതമൗലികവാദികൾ. ആർഎസ്എസുകാർ മുസ്ലീം പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്തി മതപരിവർത്തനം നടത്തുന്നു എന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നത്. ഇതിനെതിരെ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ പത്ത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. 45 കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.
ഇൻഡോറിലെ മുസ്ലീം പള്ളികൾക്ക് സമീപം നിന്നാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ എഴുതിപ്പിടിപ്പിച്ച ലഘുലേഖകൾ വിതരണം ചെയ്തത്. ”വിശ്വസ്ഥ സഹോദരനിൽ നിന്ന് പെൺകുട്ടികൾക്ക് തുറന്ന സന്ദേശം” എന്ന തലക്കെട്ടോടെയാണ് കത്ത്.
സോഷ്യൽ മീഡിയയിലൂടെ മുസ്ലീം പെൺകുട്ടികളുമായി പരിചയം സ്ഥാപിച്ച ശേഷം, പ്രണയം നടിച്ച് അടുത്തുകൂടി അവരെ മതംമാറ്റുകയാണ് ആർഎസ്എസുകാരും ബജ്‌റംഗ് ദൾ പ്രവർത്തകരും ചെയ്യുന്നത് എന്ന് ലഖുലേഖയിൽ ആരോപിക്കുന്നു. എല്ലാ വർഷവും പത്ത് ലക്ഷത്തോളം മുസ്ലീം യുവതികൾ മതംമാറി പോകുന്നുണ്ടെന്നും ഇതിൽ ആരോപിക്കുന്നുണ്ട്.
മെയ് 20 ന് രാത്രിയാണ് ഇത്തരത്തിലുള്ള പ്രചാരണം നടന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗക്കാർക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചതിന് തിരിച്ചറിയാത്ത പത്ത് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കുകയാണ്.
Discussion about this post