തിരുവനന്തപുരം : വെള്ളായണി കാർഷിക കോളേജിൽ പെൺകുട്ടിയെ ക്രൂരമായി പൊളളലേൽപ്പിച്ച സംഭവത്തിൽ സഹപാഠി കസ്റ്റഡിയിൽ. നാലാം വർഷ ബിരുദ വിദ്യാർത്ഥിനിയായ ലോഹിതയെ ആണ് പോലീസ് പിടികൂടിയത്. ആന്ധ്രാ സ്വദേശിനിയാണ് ഈ പെൺകുട്ടി. പെൺകുട്ടിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും.
കഴിഞ്ഞ 18 നാണ് അവസാന വർഷ അഗ്രികൾച്ചർ വിദ്യാർത്ഥികൾക്കിടയിൽ വഴക്കുണ്ടായത്. മറ്റൊരു പെൺകുട്ടിയുടെ സഹായത്തോടെയാണ് ലോഹിത ആക്രമണം നടത്തിയത്. തേപ്പുപെട്ടികൊണ്ട് പെൺകുട്ടിയെ പൊള്ളലേൽപ്പിച്ചുവെന്നാണ് വിവരം. മൊബൈൽ ചാർജർ കൊണ്ട് തലയ്ക്കടിക്കുയപം പാത്രം ചൂടാക്കി പൊള്ളലേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറയുന്നു.
പൊള്ളലേറ്റ പെൺകുട്ടി പരാതി നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് കോളേജ് അധികൃതർ ഇക്കാര്യം അറിഞ്ഞിരുന്നില്ല. പെൺകുട്ടിയുടെ കുടുംബമാണ് ഈ വിവരം കോളേജ് അധികൃതരെ വിളിച്ചറിയിച്ചത്. തുടർന്ന് പോലീസിൽ പരാതി നൽകിയതോടെ അന്വേഷണം ആരംഭിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ നാലംഗ സമിതിയെ കോളേജ് അധികൃതർ നിയമിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
Discussion about this post