ന്യൂഡൽഹി; ഡൽഹി കൊലപാതകക്കേസ്: ഡൽഹിയിൽ പതിനാറു വയസ്സുകാരി കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഒന്നിന് പിറകെ ഒന്നായി പുതിയ വെളിപ്പെടുത്തലുകൾ. കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിൻറെ സുഹൃത്താണ് മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്.
സാഹിൽ ഹിന്ദുവാണെന്നാണ് സാക്ഷിയെ തെറ്റിദ്ധരിപ്പിച്ചത്. സാഹിൽ തന്റെ കൈയിൽ ചരടുകൾ കെട്ടാറുണ്ടായിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. സംഭവദിവസം തന്നെ കാണാൻ സാക്ഷി എത്തിയിരുന്നു. ഗുരുതരമായി പരിക്കേറ്റ ശേഷവും സാക്ഷിയ്ക്ക് ജീവനുണ്ടായിരുന്നു. സംഭവസ്ഥലത്ത് തന്നെ കിടക്കുകയായിരുന്നുവെന്നും സുഹൃത്ത് ആരതി പറഞ്ഞു. ഇത്തരമൊരു സാഹചര്യത്തിൽ കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി സാക്ഷിയെ രക്ഷിക്കാമായിരുന്നു. പ്രതി സാഹിലിന്റെ വീടും സംഭവസ്ഥലത്ത് നിന്ന് അധികം ദൂരെയല്ല, 10 മിനിറ്റ് മാത്രം അകലെയാണെന്നും ആരതി പറഞ്ഞു.
ഡൽഹി പോലീസ് പ്രതിയെ പിടികൂടിയ സമയത്തും പ്രതിയുടെ കൈയിൽ ചുവന്ന ചരട് കെട്ടിയിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നതിൻറെ സൂചനയാണിതെന്നും സുഹൃത്തുക്കൾ ആരോപിച്ചു. നിലവിൽ പ്രതി സാഹിലിന്റെ കൂടുതൽ വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം, കൊല്ലപ്പെട്ട പെൺകുട്ടി വീട്ടുകാരെ വിട്ട് സുഹൃത്ത് നീതുവിനൊപ്പമാണ് താമസിച്ചിരുന്നതെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്.
ആളുകൾ നോക്കിനിൽക്കെയാണ് ഡൽഹിയിൽ 16 കാരിയായ സാക്ഷി ദീക്ഷിതിനെ സാഹിൽ എന്ന 20 വയസ്സുകാരൻ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. 40 തവണയോളം പ്രതി സഹിൽ സാക്ഷിയെ കുത്തി എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. കത്തി ഉപയോഗിച്ച് ആക്രമിച്ചിട്ടും പ്രതിക്ക് തൃപ്തി വന്നില്ല. തുടർന്ന് കോൺക്രീററ് കല്ലുകൊണ്ട് പ്രതി പെൺകുട്ടിയെ ഇടിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ മൊബൈൽ ഫോൺ ട്രാക്ക് ചെയ്താണ് പോലീസ് പിടികൂടിയത്.
Discussion about this post