ഇസ്ലാമാബാദ് : പാകിസ്താനിൽ ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മതപരിവർത്തനത്തിന് ശേഷം പെൺകുട്ടിയെ 55 കാരൻ വിവാഹം കഴിച്ചു. സംഭവത്തിൽ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സംഭവം. ഒൻപത് വയസുകാരിയെ വീട്ടിലെത്തി തട്ടിക്കൊണ്ട് പോയി നിർബന്ധിച്ച് മതം മാറ്റുകയായിരുന്നു. തുടർന്ന് 55 കാരനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്തിനാൽ ന്യൂനപക്ഷങ്ങൾ നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതിനിടെയാണ് ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവരുന്നത്.
സംഭവത്തിൽ ഇന്ത്യ ഇടപെട്ടിട്ടുണ്ട്. പാകിസ്താനിലെ ഹിന്ദുക്കളുടെ സുരക്ഷയും അവകാശവും ഉറപ്പാക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ചു.
ഒരു വർഷത്തിനിടെ പാകിസ്താനിൽ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ട 124 കേസുകളാണ് റിപ്പോർട്ട് ചെയ്തത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണ് ഈ അക്രമങ്ങൾക്ക് ഇരകളാവുന്നത് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Discussion about this post