ജയ്പൂർ: ഐക്യത്തിലെത്തി എന്ന് പറയുമ്പോഴും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോാട്ടും സച്ചിൻ പൈലറ്റുമായുള്ള പ്രശ്‌നങ്ങൾക്ക് കൃത്യമായ പരിഹാരം കണ്ടെത്താനാകാതെ കോൺഗ്രസ് നേതൃത്വം. ഏറെ കടുത്ത ശത്രുതയിൽ തുടരുന്ന ഇരുവരേയും ഈ വർഷം അവസാനം നടക്കുന്ന തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വം ചർച്ചയ്ക്ക് വിളിക്കുന്നത്.
ചർച്ചകൾക്ക് ശേഷവും ഇരുവരും നടത്തിയ പരാമർശങ്ങളാണ് തർക്കത്തിന് പരിഹാരമായില്ലെന്ന സൂചനകൾ നൽകുന്നത്. ഒരുമിച്ച് പ്രവർത്തിക്കുമെന്ന് പറയുമ്പോൾ പോലും ഇത് സംബന്ധിച്ചുള്ള തീരുമാനങ്ങൾ മുതിർന്ന നേതാക്കളും പുറത്ത് വിട്ടിട്ടില്ല. മുൻ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരായ അഴിമതി ആരോപണങ്ങളിൽ ഗെഹ്ലോട്ട് നടപടിയെടുക്കണം, ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം നടത്തണം തുടങ്ങീ നിരവധി ആവശ്യങ്ങളുമായി സ്വന്തം സർക്കാരിനെതിരെ സച്ചിൻ പൈലറ്റ് രംഗത്തെത്തിയത് പാർട്ടിക്ക് വലിയ തലവേദനയാണ് ഉണ്ടാക്കിയത്.
വരും ദിവസങ്ങളിൽ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം ശക്തമാക്കുമെന്ന് കാട്ടി സച്ചിൻ പൈലറ്റ് കോൺഗ്രസ് നേതൃത്വത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. തന്റെ ആവശ്യങ്ങളിൽ നിന്ന് പിന്മാറില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും സച്ചിൻ നിലപാട് എടുത്തെന്നാണ് വിവരം.
Discussion about this post