ന്യൂഡൽഹി : വിദേശത്ത് പോയി ഇന്ത്യയ്‌ക്കെതിരെ മണ്ടത്തരങ്ങൾ വിളമ്പുന്ന രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് ബിജെപി. വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ രാഹുലിന് ജിന്നയുടെ ബാധ കയറുമെന്ന് മുതിർന്ന ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു. കാലിഫോർണിയയിലെ ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്യവേയാണ് രാഹുൽ വിവാദ പരാമർശങ്ങൾ നടത്തിയത്.
ഇന്ത്യയിലെ മുസ്ലീങ്ങളുടെ അവസ്ഥ എന്താണെന്ന ചോദ്യത്തിന്, 1980 കളിൽ ദളിതർക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിലൂടെയാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ കടന്നുപോകുന്നത് എന്നാണ് രാഹുൽ പറഞ്ഞത്. സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന മൊഹബത്ത് കി ദുഖാൻ എന്ന പരിപാടിക്കിടെയായിരുന്നു പരാമർശം. ഇതിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്തെത്തി.
വിദേശത്തെത്തുമ്പോൾ രാഹുൽ ഗാന്ധിക്ക് ജിന്നയുടെ ബാധ കയറുന്നുണ്ട്. അല്ലെങ്കിൽ അൽ ഖ്വായ്ദ ഭീകരരുടെ ചിന്താഗതികൾ രാഹുലിന്റെ മനസിൽ പ്രവേശിക്കുന്നു. ഇന്ത്യയിൽ തിരിച്ചെത്തി ബാധ ഒഴിപ്പിക്കുകയാണ് ഇതിന് പ്രതിവിധിയെന്നും മുക്താർ അബ്ബാസ് നഖ്വി പറഞ്ഞു.
പ്രധാനമന്ത്രി വികസനത്തലൂടെ ഫ്യൂഡലിസം നശിപ്പിച്ചതിനെ ഇന്നും അംഗീകരിക്കാൻ കഴിയാത്തതാണ് രാഹുൽ ഗാന്ധിയുടെ പ്രശ്‌നം. രാഹുൽ ഗാന്ധി ജനാധിപത്യത്തെ രാജഭരണവുമായി ചേർത്തുവെയ്ക്കുന്നു. മുസ്ലീങ്ങളെ ചൂയിംഗ് ഗം പോലെയാണ് കോൺഗ്രസ് ഉപയോഗിച്ചിരുന്നത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ രാഹുൽ കരാർ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീങ്ങളെ നേരിട്ട് ആക്രമിക്കുകയാണെന്നും അവർ അത് അനുഭവിക്കുന്നുണ്ടെന്നുമാണ് സാൻ ഫ്രാൻസിസ്‌കോയിൽ നടന്ന ചടങ്ങിൽ രാഹുൽ ആരോപിച്ചു. സിഖുകാരും ദളിതരും ക്രിസ്ത്യാനികളും ഈ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഇന്ന് ഇന്ത്യയിലെ മുസ്ലീങ്ങൾക്ക് സംഭവിക്കുന്നത് 1980 കളിൽ ദളിതർ നേരിട്ട അനുഭവിച്ചതാണ്. അന്ന് യുപിയിൽ പോയിരുന്നെങ്കിൽ നേരിട്ട് കാണാമായിരുന്നു എന്നും രാഹുൽ പറഞ്ഞു.
Discussion about this post