ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. രജൗരിയിലെ ദസ്സാൽ വനമേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ സുരക്ഷാ സേന പരിശോധ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.പ്രത്യാക്രണത്തിൽ ഒരു ഭീകരനെ വധിച്ചു. കഴിഞ്ഞ ദിവസം ഭീകരംസംഘടനയായ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി (എൽഇടി) ബന്ധമുള്ള രണ്ട് ഭീകരരെ ബാരാമുള്ളയിൽ ആയുധങ്ങളും വെടിക്കോപ്പുകളും സഹിതം അറസ്റ്റ് ചെയ്തിരുന്നു.
ഗ്രാമത്തിലെ ഭീകര സാന്നിദ്ധ്യത്തെ കുറിച്ച് സൂചന ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന ഫ്രെസ്റ്റിഹാർ വാരിപോറ ക്രോസിംഗിൽ ഒരു മൊബൈൽ വെഹിക്കിൾ ചെക്ക് പോയിന്റ് (എംസിവിപി) സ്ഥാപിച്ചിരുന്നു. ചെക്ക് പോയിന്റ് ശ്രദ്ധയിൽപ്പെട്ട ഭീകരർ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഫ്രെസ്റ്റിഹാർ ക്രീരി ഗ്രാമത്തിൽ വച്ച് സുരക്ഷാ സേന പിടികൂടി. സുഹൈൽ ഗുൽസാർ, വസീം അഹമ്മദ് പാട എന്നിവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. ക്രീരി പോലീസ് സ്റ്റേഷനിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട്, ആയുധ നിയമം എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.ഭീകരരിൽ നിന്ന് രണ്ട് ചൈനീസ് പിസ്റ്റളുകൾ, രണ്ട് പിസ്റ്റൾ മാഗസിനുകൾ, പതിനഞ്ച് പിസ്റ്റളുകൾ എന്നിവയാണ് കണ്ടെടുത്തത്.
Discussion about this post