തിരുവനന്തപുരം: സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ചുമരിടിഞ്ഞ് വീണത് ഇടിമിന്നലേറ്റാണെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. മാറനെല്ലൂരിൽ കണ്ടല സർക്കാർ ഹൈസ്‌കൂളിന്റെ ചുമരിന്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.
മൂന്നുകോടി രൂപചെലവിൽ പണിയുന്ന സ്‌കൂൾകെട്ടിടത്തിൻറെ ഒന്നാം നിലയുടെ ചുമർ ക്ലാസ് തുടങ്ങിയ ദിവസം തന്നെ ഇടിഞ്ഞുവീണതോടെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തര പരിശോധന നടത്തുകയായിരുന്നു.
തലേദിവസം ഉണ്ടായ ഇടിമിന്നലിലാണ് കെട്ടിടത്തിൻറെ ചുമർ തകർന്നതെന്നാണ് കണ്ടെത്തൽ. പരിശോധനയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് ചീഫ് എഞ്ചിനീയർ അറിയിച്ചു. മൂന്ന് കോടി ചിലവഴിച്ചു പണിത പുതിയ കെട്ടിടത്തിന്റെ പുറം ഭാഗത്തുള്ള ചുമരാണ് ഇടിഞ്ഞ് വീണത്.
കെട്ടിടത്തിൻറെ രണ്ടാം ഘട്ടത്തിനായി ഒരു കോടി 35 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് നൽകിയെന്നും ആറുമാസത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നും പൊതുമാരമത്ത് വകുപ്പ് അറിയിച്ചു.
Discussion about this post