ഭുവനേശ്വർ : ഒഡീഷയിലെ ബാലസോറിൽ ട്രെയിൻ അപകടത്തിൽ പെട്ട പ്രദേശത്ത് നിന്നും കണ്ണീരണിയിക്കുന്ന കാഴ്ചകളാണ് പുറത്തുവരുന്നത്. കൈലാലുകളില്ലാത്ത ശരീരഭാഗങ്ങൾ റെയിൽ പാളത്തിൽ ചിതറിക്കിടക്കുകയാണ്. മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെപ്പോലും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.
അതിനിടെ സ്വന്തം മകന് വേണ്ടി മൃതദേഹങ്ങൾക്കിടയിൽ തിരയുന്ന അച്ഛന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോറമാൻഡൽ എക്‌സ്പ്രസിൽ തന്റെ മകൻ ഉണ്ടായിരുന്നുവെന്നും അപകടത്തിന് ശേഷം കാണാനില്ലെന്നും കണ്ണീരോടെ ആ അച്ഛൻ പറയുന്നു. മകനെ ഒരുപാട് തിരഞ്ഞു, പക്ഷേ കണ്ടെത്താനായില്ല. പോലീസുകാരോട് അന്വേഷിച്ചിട്ട് ഫലമുണ്ടായില്ലെന്നും സുഖോയ് സ്വദേശിയായ യുവാവ് കണ്ണീരോടെ പറയുന്നു.
ഹാളിൽ നിരത്തിയിട്ടിരിക്കുന്ന മൃതദേഹങ്ങൾക്കിടയിലാണ് അച്ഛൻ മകന് വേണ്ടി തിരച്ചിൽ നടത്തിയത്. പ്രാദേശിക മാദ്ധ്യമപ്രവർത്തകരാണ് ഇത് ക്യാമറയിൽ പകർത്തിയത്. ധൈര്യമായിരിക്കാനും മകൻ ജീവനോടെ തിരിച്ചെത്തുമെന്നും മാദ്ധ്യമപ്രവർത്തകൻ സമാധാനപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
Discussion about this post