തിരുച്ചിറപ്പള്ളിക്ക് സമീപം റെയിൽവേ ട്രാക്കില്‍ ടയറുകള്‍ കണ്ടെത്തിയതിൽ ദുരൂഹത. വെള്ളിയാഴ്ച പുലർച്ചെ ചെന്നൈയിലേക്കുള്ള കന്യാകുമാരി– ചെന്നൈ എഗ്മോര്‍ എക്‌സ്‌പ്രസ് കടന്നു പോകുന്നതിനിടെയാണ് റെയില്‍വേ ട്രാക്കില്‍ ലോറിയുടെ ടയറുകള്‍ കണ്ടെത്തിയത്.രണ്ട് ലോറി ടയറുകളായിരുന്നു ട്രാക്കില്‍ ഉണ്ടായിരുന്നത്.
ട്രെയിനിലെ ലോക്കോപൈലറ്റ് പാളത്തില്‍ ടയറുകള്‍ കണ്ടതോടെ ട്രെയിനിന്‍റെ വണ്ടിയുടെ വേഗം കുറയ്‌ക്കുകയായിരിന്നു. തിരുച്ചിറപ്പള്ളി ജംഗ്ഷനിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ മേലാ വാലാടിയിൽ പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. എങ്കിലും ട്രെയിന്‍ ടയറുകളിൽ ഒന്നിലൂടെ കയറിയിറങ്ങി. പിന്നാലെ കുറച്ച് അകലെയായി ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു.
ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലെ ഒരു കോച്ചിലെ ഹോസ് മുറിഞ്ഞു. ഇതോടെ ആറ് കോച്ചുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതായി റെയിൽവേ പോലീസ് അറിയിച്ചു. തുടര്‍ന്ന് 25 മിനിറ്റോളം ട്രെയിൽ പിടിച്ചിട്ടു. റെയിൽവേ എൻജിനിയറിങ് വിഭാഗമെത്തി തകരാറുകള്‍ പരിഹരിച്ച ശേഷമാണ് യാത്ര പുനരാരംഭിച്ചത്. സംഭവത്തില്‍ റെയിൽവേ പോലീസ് കേസെടുത്ത് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒഡീഷയിലെ ബാലസോറിൽ കഴിഞ്ഞ ദിവസം ഉണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ എണ്ണം 275 ആയി. രണ്ടു യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു.
സിഗ്നലിങ്ങിൽ പ്രശ്നമുണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തലെന്നു റെയിൽവേ ബോർഡ് അറിയിച്ചു. സുരക്ഷാ കമ്മിഷണറുടെ വിശദമായ റിപ്പോർട്ടിനുശേഷമാകും അന്തിമ നിഗമനത്തിലെത്തുക. കൊറമാണ്ഡൽ എക്സ്പ്രസ് മാത്രമാണ് അപകടത്തിൽപെട്ടത്. ചരക്ക് ട്രെയിന്‍ പാളം തെറ്റിയില്ല. കൊറമാണ്ഡൽ എക്സ്പ്രസ് പരമാവധി വേഗത്തിലായത് ആൾ നാശത്തിനിടയാക്കിയെന്നും റെയിൽവേ ബോർഡ് വിശദീകരിച്ചു.












