ലക്‌നൗ: ഉത്തർപ്രദേശിൽ കലാപശ്രമം. ഹാംപൂരിലെ ക്ഷേത്രത്തിൽ അതിക്രമിച്ച് കയറിയ മുസ്ലീം യുവാവ് നിസ്‌ക്കരിച്ചു. പുലർച്ചെ നാല് മണിയോടെ പൂജാരിമാർ പൂജകളിലേർപ്പെട്ട സമയത്താണ് യുവാവിന്റെ അതിക്രമം. കണ്ണ് തെറ്റിച്ച് അകത്തുകടന്ന യുവാവ് നിസ്‌ക്കരിക്കുകയായിരുന്നു. ആ സമയം അത് വഴി പോയ ഭക്തന്റെ ശ്രദ്ധയിൽപ്പെടുകയും ബഹളം വെയ്ക്കുകയുമായിരുന്നു. ഇതോടെ യുവാവ് ഓടിരക്ഷപ്പെട്ടു.
സംഭവം അറിഞ്ഞയുടനെ കൂടുതൽ വിശ്വാസികൾ സ്ഥലത്തെത്തി പ്രതിഷേധിക്കുകയും ഗംഗാജലം ഉപയോഗിച്ച് ക്ഷേത്രം ശുദ്ധീകരിക്കുകയും ചെയ്തു. പ്രദേശത്ത് കലാപം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു യുവാവിന്റെ അതിക്രമമെന്നാണ് വിവരം. ക്ഷേത്രത്തിൽ സ്ഥാപിച്ച സിസിടിവിയിൽ മുസ്ലീം യുവാവിന്റെ മുഖവും പ്രവർത്തികളും പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.
ഹിന്ദു സംഘടനകളും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി. സംഭവസ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ജനങ്ങളുടെ രോഷം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തെ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്.
Discussion about this post