ന്യൂഡൽഹി: ജോലി നേടാൻ മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ എക്‌സിപീരിയൻസ് സർട്ടിഫിക്കേറ്റ് നിർമ്മിച്ച സംഭവത്തിൽ എസ്എഫ്‌ഐ വനിതാ നേതാവ് വിദ്യയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പരാതി ലഭിച്ചാൽ വിദ്യയ്‌ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആയിരുന്നു ആരിഫ് മുഹമ്മദ് ഖാൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
സംസ്ഥാനത്തെ കോളേജുകളിലും സർവ്വകലാശാലകളിലും യൂണിയന്റെ പ്രവർത്തനങ്ങളും പുറത്തു നിന്നുള്ള ഇടപെടലുകളുടെയും അതിപ്രസരമാണ്. സർവ്വകലാശാലകൾക്ക് സ്വതന്ത്ര്യമായി പ്രവർത്തിക്കാൻ കഴിയണം. സർവ്വകലാശാലകൾക്ക് സ്വാതന്ത്ര്യവും അന്തസ്സും ഉറപ്പാക്കണമെന്നും ആരിഫ് മുഹമ്മദ് ഖാൻ കൂട്ടിച്ചേർത്തു.
സർക്കാരിന് കോളേജുകളുടെയും സർവ്വകലാശാലകളുടെയും കാര്യത്തിൽ ഇടപെടണമെങ്കിൽ ആകാം. അങ്ങനെയൊരു ആഗ്രഹം സർക്കാരിന് ഉണ്ടെങ്കിൽ പ്രത്യേക വകുപ്പായി വേണം കൈകാര്യം ചെയ്യാമെന്നും. ഇതുവരെ അത് ചെയ്യാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
Discussion about this post