അഹമ്മദാബാദ്: ജുനഗഡിൽ ദർഗ പൊളിയ്ക്കുന്നതിനെതിരായ പ്രതിഷേധത്തിന്റെ മറവിൽ മതതീവ്രവാദികൾ ലക്ഷ്യമിട്ടത് വൻ വർഗ്ഗീയ കലാപം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളത്. ഈ മാസം 16 നായിരുന്നു ജുനഗഡിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.
31 പേർക്കെതിരെയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹിന്ദുക്കളെ ലക്ഷ്യമിട്ടായിരുന്നു മതതീവ്രവാദികൾ പ്രദേശത്ത് സംഘർഷം ആരംഭിച്ചത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. വലിയ ആസൂത്രണത്തിന് ശേഷമായിരുന്നു ഇവർ ഒത്തുകൂടിയത്. പോലീസുകാരെയും ഹിന്ദുക്കളെയും ആക്രമിക്കാൻ ഇവർ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നുവെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
അക്രമത്തിനിടെ മതതീവ്രവാദികൾ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ചു. ജനങ്ങളുടെ വാഹനങ്ങൾ കത്തിക്കുകയും പോലീസിന്റെ വാഹനങ്ങൾ കല്ലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തു. 600 ഓളം പേരായിരുന്നു ദർഗയുടെ പരിസരത്ത് ഒത്തു കൂടിയത്. ഇത് സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിൽ പോലീസിന് പ്രയാസമുണ്ടാക്കി. കൂടുതൽ പോലീസ് സ്ഥലത്ത് എത്തിയാണ് പ്രശ്‌നങ്ങൾ പരിഹരിക്കാൻ സാധിച്ചതെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്.
ജുനഗഡിലെ മജെവാദി ദർഗയാണ് പൊളിക്കാൻ അധികൃതർ നോട്ടീസ് പതിപ്പിച്ചെന്ന പേരിൽ ആയിരുന്നു 16 ന് പ്രദേശത്ത് അക്രമ സംഭവങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Discussion about this post