തിരുവനന്തപുരം: കള്ള സർട്ടിഫിക്കറ്റ് കേസുമായി എസ്എഫ്‌ഐക്ക് ബന്ധമില്ലെന്ന് സിപിഎം നേതാവ് എ.കെ.ബാലൻ. വിദ്യ മൂന്ന് നാല് വർഷം മുൻപ് എസ്എഫ്‌ഐ അനുഭാവിയായിരുന്നു. ആരോപണം ഉയർന്ന് 15ാം ദിവസം വിദ്യ അറസ്റ്റിലായി. എകെജി സെന്റർ ആക്രമണകേസിൽ പ്രതി ഒളിവിൽ കഴിഞ്ഞത് 80 ദിവസമാണെന്നും ബാലൻ പറഞ്ഞു. വിവാദങ്ങൾ അജണ്ടയുടെ ഭാഗമാണ്. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കമുള്ള ഭരണ പാർട്ടി സംവിധാനങ്ങളെയാണ് വിവാദങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നത്. എസ്എഫ്‌ഐ ഒരു വികാരമാണ്. സംഭവം എസ്എഫ്‌ഐ നേതൃത്വത്തിന് ഒരു തെറ്റുമില്ല.
ആർഷോയുടെ ആദ്യ വിശദീകരണത്തിൽ ഒരു തെറ്റുമില്ല. ആർഷോയെ വേട്ടയാടാൻ ഇനിയും അനുവദിക്കില്ല. മാദ്ധ്യമങ്ങൾ വേട്ടയാടിയിട്ടും എസ്എഫ്‌ഐ പിടിച്ച് നിന്നില്ലേ. മാദ്ധ്യമങ്ങൾ എസ്എഫ്‌ഐയോട് മാപ്പ് പറയുകയാണ് വേണ്ടത്. ഒരു പ്രതിക്കും സംരക്ഷണം നൽകില്ല. വിദ്യയുടെ അറസ്റ്റ് അതാണ് വ്യക്തമാക്കുന്നത്. നിഖിൽ തോമസിന്റെ അഡ്മിഷന് സിപിഎം നേതാവ് ഇടപെട്ടോ എന്ന കാര്യം അന്വേഷിക്കട്ടെ. കേസിൽ ശക്തമായ നടപടി ഉണ്ടാകുമെന്നും എ.കെ.ബാലൻ പറഞ്ഞു.
കെഎസ്‌യുവിന് അസൂയയാണ്. വിദ്യാർത്ഥികളിൽ നിന്ന് ഒറ്റപ്പെട്ട സംഘടനയായി കെഎസ്‌യു മാറി. എം.വി. ഗോവിന്ദനെതിരെ സുധാകരൻ ഉന്നയിച്ച ആരോപണങ്ങൾക്കും എ.കെ ബാലൻ മറുപടി പറഞ്ഞു. ‘എം.വി. ഗോവിന്ദനുള്ളത് തൊഴിലാളി വർഗ തറവാടിത്തമാണ്. പൊളിഞ്ഞ മരണക്കിണറ്റിൽ ബൈക്കോടിക്കുന്ന അവസ്ഥയാണ് സുധാകരന്റേത്. ആരോപണങ്ങൾക്ക് പ്രതിപക്ഷം മറുപടി അർഹിക്കുന്നില്ലെന്നും” എ.കെ ബാലൻ പറഞ്ഞു.
Discussion about this post