ന്യൂഡൽഹി: വ്യാജ സർട്ടിഫിക്കറ്റ് ആര് ഉണ്ടാക്കിയാലും അംഗീകരിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. കെഎസ്‌യുക്കാർ ഉണ്ടാക്കിയ സർട്ടിഫിക്കറ്റിനും പഴി എസ്എഫ്‌ഐക്കാണ്. കെഎസ്‌യു നേതാവ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിന്നിൽ എസ്എഫ്‌ഐക്കാരാണെന്ന് പറയുന്ന ആളുകളോട് എന്ത് പറയാനാണെന്നും എം.വി.ഗോവിന്ദൻ ചോദിച്ചു.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ എസ്എഫ്‌ഐയെ തകർക്കാനാകില്ല. വ്യാജരേഖ കേസിൽ കെ.വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ല. ഒളിവിൽ കഴിഞ്ഞവരെ സിപിഎമ്മുകാർ സഹായിച്ചോ എന്ന് അന്വേഷിക്കട്ടെ. തെറ്റായ പ്രവണതകൾ ഉണ്ടെങ്കിൽ അതിനെ തിരുത്തും. വ്യാജ സർട്ടിഫിക്കറ്റ് ആര് ഉണ്ടാക്കിയാലും ശക്തമായ നടപടി ഉണ്ടാകും.
ബാബുജാൻ സിൻഡിക്കേറ്റ് അംഗമെന്ന നിലയിൽ പലതിലും ഇടപെട്ടിട്ടുണ്ടാകും. പ്രിയ വർഗീസിന് അനുകൂലമായ വിധി മാദ്ധ്യമങ്ങൾക്കെതിരായ വിധിയാണ്. കേരളത്തിൽ ഒരു തരത്തിലുമുള്ള മാദ്ധ്യമവേട്ടയും ഇല്ല. വാർത്ത വായിച്ചതിനല്ല, വാർത്ത ഉണ്ടാക്കിയതിനാണ് കേസ്. കുറ്റം ചെയ്തത് മാദ്ധ്യമപ്രവർത്തകനായാലും കേസെടുക്കുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
Discussion about this post