തൃശൂർ: ഷുഹൈബ് വധക്കേസ് ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വിയ്യൂർ സെൻട്രൽ ജയിലിലെ അതീവ സുരക്ഷയുള്ള പ്രത്യേക സെല്ലിലേക്ക് മാറ്റി. ആകാശ് ഇന്നലെ വിയ്യൂർ ജയിൽ അസി.സൂപ്രണ്ടിനെ ആകാശ് ആക്രമിച്ചിരുന്നു. സംഭവത്തിൽ ആകാശിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.
ആകാശിന്റെ ആക്രമണത്തിൽ തലയിൽ ക്ഷതമേറ്റ അസി. സൂപ്രണ്ട് രാകുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സ്വന്തം തല കൊണ്ട് ആകാശ് രാകുലിനെ ഇടിപ്പിക്കുകയും, തല കൊണ്ട് ഭിത്തിയിൽ ഇടിപ്പിക്കുകയുമായിരുന്നു. മറ്റ് ജീവനക്കാർ ചേർന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.
ആകാശിന്റെ സെല്ലിലെ ഫാൻ കേടായതിന്റെ പേരിലായിരുന്നു തർക്കം. എത്രയും വേഗം ഫാൻ നന്നാക്കണമെന്നും ഇല്ലെങ്കിൽ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തർക്കമായി. ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റി. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ഷുഹൈബ്.
Discussion about this post