ന്യൂഡൽഹി : പരിശീലനത്തിന്റെ ഭാഗമായി വിദേശത്തേക്ക് പോകാനൊരുങ്ങി ഗുസ്തി താരങ്ങൾ. ബജ്റംഗ് പൂനിയയ്ക്കും വിനേഷ് ഫോഗട്ടിനുമാണ് പരിശീലനത്തിനായി വിദേശത്തേക്ക് പോകാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. ഏഷ്യൻ ഗെയിംസ്, ലോക ചാമ്പ്യൻഷിപ്പ് എന്നിവ മുൻനിർത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. ഇവരുടെ എല്ലാ ചെലവുകളും കേന്ദ്ര സർക്കാർ വഹിക്കും.
ജൂലൈ ആദ്യവാരം തന്നെ താരങ്ങൾ വിദേശത്തേക്ക് പുറപ്പെടും. ബജ്റംഗ് പൂനിയ കിർഗിസ്ഥാനിലെ ഇസ്സിക് കുളിൽ 36 ദിവസത്തെ പരിശീലനം നടത്തും. അദ്ദേഹത്തോടൊപ്പം കോച്ച് സുജീത് മാൻ, ഫിസിയോതെറാപ്പിസ്റ്റ് അനൂജ് ഗുപ്ത, സ്പാറിംഗ് പാർട്ണർ ജിതേന്ദർ, സ്‌ട്രെംഗ്ത്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് കാസി കിരോൺ മുസ്തഫ ഹസൻ എന്നിവരും ഉണ്ടാകും. ബജ്റംഗ് പൂനിയയുടെ യാത്രയ്ക്കായി 9 9,27,000 രൂപ് അനുവദിച്ചിട്ടുണ്ട്.
വിനേഷ് ഫോഗട്ട് ആദ്യം ബിഷ്‌കേഷിലേക്കായിരിക്കും പോകുക. ജൂലൈ 2 മുതൽ 10 വരെ അവിടെ നിന്ന് പരിശീലനം നേടിയ ശേഷം ഹങ്കറിയിലെ ബുഡാപെസ്റ്റിലേക്ക് പോകും. വിനേഷ് ഫോഗട്ട് രണ്ട് അന്താരാഷ്ട്ര പരിശീലന ക്യാമ്പുകളിൽ പങ്കെടുക്കും. ഇവരോടൊപ്പം പരിശീലകൻ സുദേഷും ഫിസിയോതെറാപ്പിസ്റ്റ് അശ്വിനി പാട്ടീലും വിദേശത്തേക്ക് പോകും. ഗുസ്തി താരം സംഗീതാ ഫോഗട്ടാണ് വിനേഷിനൊപ്പം തന്റെ സ്പാറിംഗ് പാർട്ണറായി പോകുന്നത്. ഏകദേശം 8,50,000 രൂപയാണ് അവരുടെ യാത്രയ്ക്ക് അനുവദിച്ചിരിക്കുന്നത്.
Discussion about this post