കൊച്ചി: മുൻമന്ത്രി കെടി ജലീലിന് പിന്നാലെ, ബാംഗ്ലൂർ സ്‌ഫോടക്കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മദനിയെ സന്ദർശിച്ച് മന്ത്രി അഹമ്മദ് ദേവർകോവിൽ. ജാമ്യവ്യവസ്ഥയിൽ ഇളവ് കിട്ടി നാട്ടിലെത്തിയ മഅദനി ഇന്ന് വൈകിട്ട് ബെംഗളുരുവിലേക്ക് മടങ്ങാനാരിക്കെയാണ് ഐഎൻഎൽ നേതാവുകൂടിയായ മന്ത്രിയുടെ സന്ദർശനം.
കൊലപാതകിക്ക് ലഭിക്കുന്ന നീതി പോലും മഅദനിക്ക് ലഭിച്ചില്ലെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. മഅദനിയുടെ ആരോഗ്യാവസ്ഥ മോശം നിലയിലാണ്. യാത്ര ചെയ്യാനാകാത്ത അവസ്ഥയിലാണ്. കോടതി വിധി മാനിച്ചാണ് ഇന്ന് പോകുന്നത്. സർക്കാർ നിയോഗിച്ച മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർക്കാർ ഇടപെടൽ നടത്തും. കർണാടക സർക്കാരിന്റെ നിലപാടിനനുസരിച്ച് ബാക്കി കാര്യങ്ങൾ ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു.
ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി മഅദനിയെ കെടി ജലീൽ എംഎൽഎ സന്ദർശിച്ചിരുന്നു. ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരമാണെന്നും വർഷങ്ങൾ നീണ്ട ജയിൽവാസം മഅദനിയുടെ മനസ്സിനെ തളർത്തിയിട്ടേയില്ലെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അൽപം ദൂരെയിരുന്നാണ് ഭരണകൂട ഭീകരതയുടെ ഇരയെ കണ്ടത്. ശരീരത്തെ ക്ഷീണം വരിഞ്ഞ് മുറുക്കിയിട്ടുണ്ട്. കണ്ണുകളിൽ ജ്വലിക്കുന്ന പ്രകാശത്തിളക്കത്തിന് ഒട്ടും കുറവു വന്നിട്ടില്ലെന്ന് കെടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. രോഗിയായ പിതാവിനെ കാണാൻ കേരളത്തിലെത്തിയ മഅദനിക്ക് മോശം ആരോഗ്യം കാരണം നാട്ടിലേക്ക് പോകാൻ സാധിച്ചിട്ടില്ല.













Discussion about this post