ലക്‌നൗ: ഗാസിയാബാദിലെ ലൗജിഹാദ് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. മതപരിവർത്തന റാക്കിന്റെ മുഖ്യ കണ്ണിയായ ഡോ. അബ്ദുള്ള അഹമ്മദ്, എഞ്ചിനീയറായ മുഹമ്മദ് മുസീർ, റഹീൽ എന്നിവരാണ് പിടിയിലായത്. ഖോഡയിലെ മുസ്ലീം പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ച റാഹിലിന് പിന്നിൽ പ്രവർത്തിച്ചവരാണ് അബ്ദുള്ളയും മുഹമ്മദും. ഖോഡ സ്വദേശിനിയെ കൂടാതെ ഡൽഹിയിൽ നിന്നുള്ള 5 പേരെയും ഇവർ നിർബന്ധിത മതപരിവർത്തനത്തിന് ഇര ആക്കിയതായാണ് വിവരം. വർഷങ്ങൾക്ക് മുൻപേ ഇവർ മതപരിവർത്തന റാക്കറ്റ് ആരംഭിച്ചതായും പെൺകുട്ടികളെ ചാവേറുകളായി രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറയുന്നു.
ഖോഡ സ്വദേശിനിയുടെ പിതാവിന്റെ പരാതിയിൽ മേൽ കേസെടുത്ത പോലീസ്, വിശദമായി അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി മതപരിവർത്തനം നടത്തിയിരുന്ന റാക്കറ്റിനെ വലയിലാക്കിയത്. ഡോക്ടറായ അബ്ദുള്ളയും കേസിലെ മുഖ്യപ്രതിയായ റാഹിലും മുൻപ് ഹിന്ദുക്കളായിരുന്നു. ഇവരെ മറ്റൊരു സംഘം മതപരിവർത്തനത്തിന് ഇരയാക്കി, റാക്കറ്റിലെ കണ്ണികളാക്കി മാറ്റിയതാണ്.
രാഹുൽ അഗർവാളായിരുന്ന റാഹിലിനെ ബ്രയിൻവാഷ് ചെയ്താണ് സാക്കിർ നായിക്കിന്റെ കടുത്ത ആരാധകനാക്കി മാറ്റിയത്. സൗരഭ് ഖുറാനയായിരുന്ന അബ്ദുള്ളയെ പഠനത്തിനായി സാമ്പത്തികമായി സഹായിച്ചാണ് റാക്കറ്റ് കെണിയിൽ വീഴ്ത്തിയത്. മദ്രസയിലെത്തിച്ചും സൗരഭിന്റെ മനസ് മാറ്റി. ഇസ്ലാം മതം സ്വീകരിച്ച ശേഷം ഹിന്ദു പെൺകുട്ടികളെ ലക്ഷ്യമിട്ട് അവരെ മതപരിവർത്തനം നടത്താനാണ് റാക്കറ്റ് ചുമതലപ്പെടുത്തിയിരുന്നത്. നിർദ്ദേശം ശിരസ്സാ വഹിച്ച സംഘം നിരവധി പേരെയാണ് ഇത് വരെ മതംമാറ്റിയത്. പിടിയിലായ മൂന്ന് പേർക്ക് പുറമെ വലിയ റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും അവരെ ഉടൻ വലയിലാക്കുമെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post