Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

രാഷ്ട്രീയ പ്രതികാരം; ബിജെപി നേതാവിന്റെ അച്ഛനെ കുടുക്കാൻ കെട്ടിച്ചമച്ചത് മാനഭംഗക്കേസ്; വിവരങ്ങൾ പങ്കുവെച്ച് അഭിഭാഷകൻ

by Brave India Desk
Jul 11, 2023, 11:33 pm IST
in Kerala
Share on FacebookTweetWhatsAppTelegram

രാഷ്ട്രീയ പ്രതികാരത്തിന് വേണ്ടി ബിജെപി നേതാവിന്റെ അച്ഛനെ മാർക്സിസ്റ്റ് പാർട്ടിക്കാർ കളളക്കേസിൽ കുടുക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെച്ച് പ്രമുഖ അഭിഭാഷകനായ പ്രതാപ് ജി പടിക്കൽ. തെക്കെ മങ്കുഴി മാനഭംഗ കേസുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ബിജെപി നേതാവ് അരവിന്ദന്റെ അച്ഛനായ 75 വയസിന് മുകളിൽ പ്രായമുള്ള ചെല്ലപ്പനാണ് കേസിലെ പ്രതിയെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടന്നത്.

അരവിന്ദ് മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചതിന് പിന്നാലെ എതിർ പാർട്ടിക്കാർ അച്ഛനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നു. അയൽവാസിയായ സ്ത്രീയെ മാനഭംഗപ്പെടുത്തി എന്ന കേസിൽ അച്ഛനെ കുടുക്കാനാണ് ശ്രമം നടന്നത് എന്ന് അഭിഭാഷകൻ പറഞ്ഞു.

Stories you may like

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം –

തെക്കെ മങ്കുഴി മാനഭംഗ കേസ്
ചെല്ലപ്പന് 75 വയസിനു മുകളിലാണ് പ്രായം. ഒരു സാധാരാണക്കാരൻ. മകൻ അരവിന്ദ് ബി. ജെ. പി പ്രവർത്തകനാണ്. മാർക്‌സിസ്റ്റ് പാർട്ടിയുടെ കുത്തകയായിരുന്ന വാർഡിൽ പഞ്ചായത്ത് ഇലക്ഷനിൽ മത്സരിച്ചു വിജയിച്ചു.

ഒരു ദിവസം അരവിന്ദ് എന്നെ കാണാൻ വന്നു. കയ്യിൽ ഒരു ഫയൽ ഉണ്ട്. ഈ കേസ് ഒന്നു നടത്തണം. ആമുഖമില്ലാതെ ആ ചെറുപ്പക്കാരൻ പറഞ്ഞു. ഞാൻ ഫയൽ വാങ്ങി ആദ്യം നോക്കിയത് സെക്ഷനാണ്. കുറ്റം മാനഭംഗമാണ്. ആരുമില്ലാത്ത സമയത്ത് അയൽ വീട്ടിലെ വീട്ടമ്മയെ മാനഭംഗപ്പെടുത്തി എന്നതാണ് ആരോപണം.

ഞാൻ അരവിന്ദിനോട് എന്താണ് സംഭവം എന്നു ചോദിച്ചു. അല്പം വൈഷമ്യത്തോടെ അയാൾ പറഞ്ഞു….. പ്രതി എന്റെ അച്ഛനാണ്. രാഷ്ട്രീയ വിരോധത്തിൽ കെട്ടിച്ചമച്ച കേസാണ് ഇത്. എനിക്ക് ആയി രാഷ്ട്രീയ എതിരാളികൾ ഒരുക്കിയ ട്രാപ്പാണ് ഇത്. എന്നെ കിട്ടാഞ്ഞപ്പോൾ അച്ഛനെ പ്രതിയാക്കി…..

കേസിന്റെ നിലവിലെ സ്റ്റേജ് എന്താണെന്ന് ഞാൻ ചോദിച്ചു……
സാക്ഷി വിസ്താരത്തിനായി സമൻസ് ഓർഡറായിട്ടുണ്ട്. ഹെവി കൺഡസ്റ്റിങ്ങ് കേസ് ആണ്. നിലവിൽ ഹാജരാകുന്ന അഭിഭാഷകൻ കേസ് ശിക്ഷിക്കാൻ വലിയ സാധ്യത ഉണ്ടെന്നാണ് പറഞ്ഞത്. അതു കൊണ്ട് അദ്ദേഹത്തിന്റെ കൂടി അറിവോടെയാണ് സാറിനെ സമീപിച്ചത്…..അരവിന്ദ് പറഞ്ഞ് നിർത്തി. ഞാൻ നോക്കാം എന്നു മാത്രം പറഞ്ഞു.
വിചാരണ തുടങ്ങി. ഇര ശക്തമായ രീതിയിൽ തന്നെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി കൊടുത്തു. അവരുടെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും 2016 ലെ ഗാന്ധിജയന്തി ദിനത്തിൽ കേസിനാസ്പദമായ സംഭവം നടന്നു എന്ന നിലപാടിൽ ഉറച്ചു നിന്നു.
എന്നാൽ ക്രോസ് വിസ്താരത്തിൽ ഇത് കള്ളക്കേസാണെന്ന് വ്യക്തമാകുന്ന ചില കാര്യങ്ങൾ തെളിഞ്ഞ് വന്നു. ( മാനഭംഗ കേസായതിനാൽ ചില കാര്യങ്ങൾ എഴുതുന്നതിന് പരിമിതികൾ ഉണ്ട് )

കേസിലെ പ്രഥമ വിവരമൊഴി പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതല്ല എന്നും യഥാർത്ഥ മൊഴി മറച്ചു വെച്ചിരിക്കയാണെന്നുമുള്ള തരത്തിലുള്ള ഡിഫൻസ് ആയിരുന്നു ഞാൻ സ്വീകരിച്ചത്. വിശദമായിത്തന്നെ കേസിന്റെ അന്തിമ വാദവും നടന്നു….
കേസിൽ ജൂലൈ 11 ന് വിധി പറയുമെന്ന് കോടതി പ്രഖ്യാപിച്ചു. വിധിയുടെ തലേ ദിവസം വൈകിട്ട് അരവിന്ദ് ഓഫിസിൽ എത്തി. എന്താകും വിധി എന്നുള്ള ഉത്കണ്ഠ അയാളുടെ മുഖത്ത് ഞാൻ കണ്ടു.

ജൂലൈ 11 ന് രാവിലെ തന്നെ ചെല്ലപ്പൻ എത്തി. ഏറെ ക്ഷീണിതനായിരുന്നു അദ്ദേഹം.
മറ്റൊരു കേസിൽ അത്യാവശ്യമായി എനിക്ക് ഹാജരാകാൻ ഉണ്ടായിരുന്നതുകൊണ്ട് ശില്പയും ഹരീഷുമാണ് ചെല്ലപ്പന്റെ കേസിന് വിധി കേൾക്കാൻ കോടതിയിൽ ഹാജരായത്.
അവസാനം കോടതി വിധി പറഞ്ഞു….. പ്രതി നിരപരാധിയെന്നു കണ്ട് വെറുതെ വിട്ടിരിക്കുന്നു….

തിരികെ ഓഫിസിൽ എത്തിയപ്പോൾ അരവിന്ദിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു…… ഏഴു വർഷമായി അനുഭവിച്ചിരുന്ന വലിയ ഒരു ഭാരം ഒഴിഞ്ഞതിന്റെ ആനന്ദാശ്രുക്കളാൽ …..
രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ സ്ത്രീകളെ ഉപയോഗിക്കുമ്പോൾ അതിന് കുടപിടിക്കുവാൻ നില്ക്കുന്നവരാകരുത് ക്രമ സമാധാന പാലനത്തിന് ചുമതലപ്പെട്ടവർ എന്ന് എത്രയോ തവണ നമ്മൾ പറയുന്നു….. പക്ഷെ ആരു കേൾക്കാൻ ?

Tags: BJPcpmrape casePOLITICAL REVENGE
Share13TweetSendShare

Latest stories from this section

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിക്കിടെ വനിതാപോലീസ് ഉദ്യോഗസ്ഥയ്ക്ക് പാമ്പുകടിയേറ്റു

സിപിഎം ആക്രമണത്തിൽ കാലുകൾ നഷ്ട്ടപെട്ടു :സി സദാനന്ദൻ മാസ്റ്റർ രാജ്യസഭയിലേക്ക്

Discussion about this post

Latest News

കാലിക്കറ്റ് സർവകലാശാലയിൽ സമരങ്ങൾക്ക് നിരോധനം ; ലംഘിച്ചാൽ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ്

ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ വേണ്ടിയല്ല ; പാകിസ്താന്റെ ആണവ പദ്ധതി സമാധാനത്തിനും ദേശീയ പ്രതിരോധത്തിനും മാത്രമെന്ന് ഷെഹ്ബാസ് ഷെരീഫ്

സംസ്ഥാനത്ത് വീണ്ടും നിപ മരണം ; മരിച്ച 58കാരൻ്റെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

ഡ്രൈവറുമായി അവിഹിതബന്ധം ആരോപിച്ച് കെഎസ്ആർടിസി വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു:വിവാദം

തമിഴ്നാട്ടിൽ ട്രെയിന് തീപിടിച്ച സംഭവം അട്ടിമറിയെന്ന് സംശയം ; ട്രാക്കിൽ വിള്ളൽ കണ്ടെത്തി

ഇസ്രായേൽ ആക്രമണത്തിൽ ഇറാൻ പ്രസിഡന്റിന് പരിക്കേറ്റതായി ഐആർജിസി ; ആക്രമണം ഹസ്സൻ നസ്‌റല്ലയ്‌ക്കെതിരെ നടന്ന വധശ്രമത്തിന്റെ അതേ മാതൃകയിൽ

വ്യാജ സന്യാസിമാർക്കെതിരെ നടപടിയുമായി ഉത്തരാഖണ്ഡ് ; ഒരു ബംഗ്ലാദേശി ഉൾപ്പെടെ 30 പേർ അറസ്റ്റിൽ

സിനിമാ താരങ്ങൾ സ്ഥിരമായി റിൻസിയെ ബന്ധപ്പെട്ടു,അറിയപ്പെടുന്നത് ഡ്രഗ് ലേഡിയെന്ന്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies