കോഴിക്കോട്: വ്യക്തികളുടെ നിയമത്തിൽ മാറ്റം വരുത്തണമെന്ന് പറയുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാട് ശരിയല്ലെന്ന് സുന്നി മഹല്ല് ഫെഡറേഷൻ നേതാക്കൾ. വ്യക്തി നിയമങ്ങൾ സംരക്ഷിക്കാനാണ് ഏകസിവിൽകോഡിനെ എതിർക്കുന്നതെന്ന് എസ്എംഎഫ് നേതാക്കൾ പറയുന്നു. ഇസ്ലാമിക സ്വത്തവകാശത്തിൽ സ്ത്രീകളോട് വിവേചനമില്ല. സ്ത്രീയുടേയും കുടുംബത്തിന്റേയും എല്ലാ ചിലവുകളും വഹിക്കേണ്ടത് പുരുഷനാണ്.
സ്ത്രീ തന്റെ സ്വത്തിൽ നിന്ന് അവരുടെ ആവശ്യത്തിന് പോലും ചെലവഴിക്കേണ്ടതില്ല. ശരിഅത്ത് പ്രകാരം സ്ത്രീകൾക്ക് പരിഗണന നൽകുകയാണ് ചെയ്യുന്നത്. പുരുഷന്റെ സ്വത്തിൽ നിന്നും പകുതി സ്ത്രീക്ക് നൽകണം എന്ന് പറയുന്നതിലൂടെ ഇസ്ലാം നിർദ്ദേശിക്കുക വഴി അവർക്ക് കൂടുതൽ അവകാശം ലഭിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിയാതെയാണ് വിമർശനങ്ങൾ. കമ്മ്യൂണിസ്റ്റുകാരും ഇത് മനസിലാക്കാതെയാണ് വിമർശിക്കുന്നത്. മതം രാഷ്ട്രീയത്തിൽ ഇടപെടരുതെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നവർ രാഷ്ട്രീയം മതത്തിൽ ഇടപെടുന്നതിന് എന്ത് ന്യായമാണ് കാണുന്നതെന്നും നേതാക്കൾ ചോദിക്കുന്നു.
Discussion about this post